ന്യൂഡൽഹി: രാജ്യത്തെ വിദേശനാണ്യശേഖരം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. നിലവിലെ സാമ്പത്തിക സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി റിസർവ് ബാങ്ക് ഗവർണറുമായി കേന്ദ്ര സർക്കാർ ഉന്നതതല ചർച്ചകൾ നടത്തി. വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് തടയാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ആർബിഐ ഗവർണറോട് സർക്കാർ തേടിയിട്ടുണ്ട്.(Foreign Exchange Reserves, Central Government To Restrict Gold And Electronic Imports To Save Forex Reserves)
പ്രധാനമായും സ്വർണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് സർക്കാർ നീക്കം. കഴിഞ്ഞ സാമ്പത്തിക വർഷം സ്വർണ്ണ ഇറക്കുമതിക്കായി മാത്രം 7,200 കോടി ഡോളർ വിദേശനാണ്യം ചെലവായത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. ആഡംബര വസ്തുക്കളുടെയും അത്യാവശ്യമല്ലാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്.
വിദേശ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇത് സർക്കാരിന്റെ പരാജയമല്ലെന്നും മറിച്ച് രാജ്യത്തെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. അതേസമയം, ഇറക്കുമതി നിയന്ത്രണങ്ങൾ വരുന്നത് ഇന്ധനവിലയെ ബാധിക്കുമോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രധാനമന്ത്രി നിർദ്ദേശിച്ചു. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ വീണ്ടും പ്രോത്സാഹിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.
Story Summary
The Central Government is taking strict measures to curb the decline of foreign exchange reserves, including potential restrictions on gold and electronic imports. Following discussions with the RBI Governor, the government is focusing on economic stability and promoting indigenous products while exploring digital shifts in the education sector.

