ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യെ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത് (Vijay TVK Supreme Court Petition). നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് അവസരം നൽകണമെന്നും ഗവർണർ അത് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, നിർണ്ണായകമായ വിസികെ (VCK) പിന്തുണ ടിവികെയ്ക്ക് ലഭിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ കത്ത് പാർട്ടി ഓഫീസിൽ വെച്ച് വിജയ്ക്ക് കൈമാറിയേക്കും. ഇതോടെ കേവലഭൂരിപക്ഷമായ 118 എന്ന സംഖ്യയിലേക്ക് വിജയ് കൂടുതൽ അടുക്കുകയാണ്. എന്നാൽ, മുസ്ലിം ലീഗ് തങ്ങളുടെ രണ്ട് എംഎൽഎമാർ വിജയ്‌യെ പിന്തുണയ്ക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
മറുഭാഗത്ത്, ടിവികെയ്ക്കെതിരെ ഗുരുതര ആരോപണവുമായി എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരൻ രംഗത്തെത്തി. എഎംഎംകെ എംഎൽഎ കാമരാജിന്റെ വ്യാജ പിന്തുണക്കത്ത് ടിവികെ നിർമ്മിച്ചതായും, ഇതിനായി ഉപയോഗിച്ച വീഡിയോ എഐ നിർമ്മിതമാണെന്നും ആരോപിച്ച് അദ്ദേഹം ഗവർണർക്ക് പരാതി നൽകി. കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് തങ്ങളുടെ 5 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. തമിഴ്‌നാട് രാഷ്ട്രീയം അതീവ സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
Summary: Retired IPS officer Ramasubramani has moved the Supreme Court against the Tamil Nadu Governor’s refusal to invite Vijay’s TVK to form the government. Meanwhile, VCK is reportedly ready to hand over support letters from its 2 MLAs, even as TTV Dhinakaran accused TVK of creating fake AI-generated videos to claim support from AMMK.

