ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരിക്കുന്നു (Vijay Tamil Nadu CM). ശനിയാഴ്ച രാവിലെ 11 മണിക്ക് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ആർ.വി. അർലേക്കറെ കണ്ട് 121 എംഎൽഎമാരുടെ പിന്തുണയുള്ള കത്ത് വിജയ് കൈമാറി.
കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട തമിഴ്‌നാട്ടിൽ 108 സീറ്റുകളാണ് ടിവികെ ഒറ്റയ്ക്ക് നേടിയത്. ഗവർണറുടെ കർശന നിലപാടിനെത്തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ താഴെ പറയുന്ന പാർട്ടികൾ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു:
കോൺഗ്രസ്: 5 സീറ്റുകൾ
വി.സി.കെ: 2 സീറ്റുകൾ
സി.പി.ഐ.എം: 2 സീറ്റുകൾ
സി.പി.ഐ: 2 സീറ്റുകൾ
എ.എം.എം.കെ: 1 സീറ്റ്
മുസ്‌ലിം ലീഗ്: 1 സീറ്റ്
ആകെ പിന്തുണ: 121 എംഎൽഎമാർ.
പുതിയ സർക്കാരിൽ കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങളും വിസികെ ഒരു മന്ത്രിസ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇടതുപക്ഷ പാർട്ടികളായ സിപിഐയും സിപിഎമ്മും മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് വ്യക്തമാക്കി. ഗവർണർ ഭരണം ഒഴിവാക്കാനും ജനവിധി മാനിക്കാനുമാണ് വിജയിയെ പിന്തുണയ്ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ അറിയിച്ചു. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെങ്കിലും സംസ്ഥാന താല്പര്യങ്ങൾക്കായി ഡിഎംകെയുമായി സഹകരിക്കുന്നത് തുടരുമെന്നും ഇടതുപക്ഷം അറിയിച്ചിട്ടുണ്ട്.
ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളലുണ്ടാക്കി ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുന്നതാണ് തമിഴ്‌നാട്ടിലെ ഈ പുതിയ രാഷ്ട്രീയ സമവാക്യം.
Story Summary: Vijay’s party, TVK, is set to form the government in Tamil Nadu with the support of Congress, Left parties, VCK, and others, reaching a total of 121 seats. Vijay will be sworn in as Chief Minister on Saturday at 11 AM. While Congress and VCK are expected to join the cabinet, the Left parties have decided to provide outside support to avoid President’s rule in the state.

