ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പിന്നാലെ, തമിഴ് സിനിമയിലെ സൂപ്പർതാരം സൂര്യയും രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു (Suriya Political Entry Rumours). ‘അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കം’ എന്ന താരത്തിന്റെ ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഒരു നേതാവ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ തമിഴ്നാട്ടിൽ ചർച്ചയാകുന്നത്. തന്തി ടിവി ഈ പ്രസംഗം പുറത്തുവിട്ടതോടെയാണ് അഭ്യൂഹങ്ങൾ വീണ്ടും സജീവമായത്.
“കാലവും ദൈവവും തീരുമാനിച്ചാൽ സൂര്യ ഒരു ജനനേതാവായി വരുന്നത് ആർക്കും തടയാൻ കഴിയില്ല. നിങ്ങളിൽ പലരും ഭാവിയിലെ എം.എൽ.എമാരും എം.പിമാരുമാണ്. വരാനിരിക്കുന്ന രണ്ട്-മൂന്ന് വർഷത്തിനുള്ളിൽ സൂര്യയുടെ സംഘടന വലിയ ഉയരത്തിലെത്തും. അതിനായി നിങ്ങൾ ഓരോരുത്തരും തയ്യാറായിരിക്കണം. ‘ഞാൻ’ എന്ന ഭാവം വെടിഞ്ഞ് സൂര്യയ്ക്ക് വേണ്ടി നിങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുകയാണെങ്കിൽ, അദ്ദേഹം ജനപ്രതിനിധിയായി വരും,” എന്നായിരുന്നു സംഘടനാ നേതാവിന്റെ പ്രസംഗം.
സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മുൻപും പലതവണ വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ വർഷം സൂര്യയുടെ ‘അഗരം ഫൗണ്ടേഷൻ’ പരിപാടിക്ക് പിന്നാലെ സമാനമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും, അന്ന് ആരാധക സംഘടനകൾ അത് നിഷേധിച്ചിരുന്നു. സൂര്യയുടെ നിലപാടുകൾക്ക് വിരുദ്ധമാണ് ഇത്തരം വാർത്തകളെന്നായിരുന്നു അന്നത്തെ വിശദീകരണം. എന്നാൽ, വിജയുടെ രാഷ്ട്രീയ ചുവടുവെപ്പിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, സൂര്യയുടെ ആരാധകരുടെ ഈ പുതിയ നീക്കം രാഷ്ട്രീയ നിരീക്ഷകർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
Summary: Speculation about actor Suriya entering politics has intensified following a viral speech by a leader of his fan association, the ‘All India Suriya Thalaimai Nalpanimandram.’ During a district office-bearers’ meeting in Chennai, the leader hinted that Suriya could emerge as a mass leader within the next few years, urging members to prepare for a larger political transition. While similar rumors have been denied by the actor’s camp in the past, the current discourse gains significance in the wake of actor Vijay’s recent entry into Tamil Nadu politics.

