ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. എഐസിസി നിരീക്ഷകർ ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തരൂർ തന്നെ എക്സിൽ പങ്കുവെച്ചു.(Shashi Tharoor Meets Mallikarjun Kharge Amid Kerala CM Selection Discussions)
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ജനവികാരവും ഖാർഗെയെ ധരിപ്പിച്ചതായി തരൂർ വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് പ്രമുഖരിൽ ആരെയാണ് തരൂർ പിന്തുണച്ചത് എന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമില്ല. താൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പാർട്ടി നേതൃത്വം ഗൗരവമായി പരിഗണിക്കുമെന്ന് കരുതുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
എംഎൽഎമാരുടെ പിന്തുണയിൽ കെ.സി. വേണുഗോപാൽ മുന്നിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് തരൂരിന്റെ ഇടപെടൽ. ഘടകകക്ഷികൾ വി.ഡി. സതീശനായി വാദിക്കുമ്പോൾ, ഹൈക്കമാൻഡിന് മുന്നിൽ തരൂർ എന്ത് നിലപാടാണ് സ്വീകരിച്ചതെന്നത് സസ്പെൻസായി തുടരുന്നു. യുവാക്കളുടെയും നിഷ്പക്ഷ വോട്ടർമാരുടെയും പിന്തുണയുള്ള തരൂരിന്റെ അഭിപ്രായം ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ചയോ ഞായറാഴ്ചയോ ഉണ്ടാകുമെന്നാണ് സൂചന.
Story Summary
Shashi Tharoor met Congress President Mallikarjun Kharge in Delhi ahead of the observers’ report submission regarding the Kerala Chief Minister selection. Tharoor shared details of the meeting on X, stating that he conveyed his views on the current political situation in Kerala.

