Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
Home⁠Tamil Nadu Electionതമിഴ്നാടിന് ഇനി 'ദളപതി' ഭരണം: വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും,...

തമിഴ്നാടിന് ഇനി ‘ദളപതി’ ഭരണം: വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, ഗവർണറെ കണ്ടു, ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും | Vijay To Be Sworn In As Tamil Nadu CM

🎙️ Latest Podcast

ചെന്നൈ: തമിഴ്നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് നാളെ രാവിലെ 11:30-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തമിഴ് രാഷ്ട്രീയത്തിലെ കരുത്തുറ്റ രണ്ട് കക്ഷികളായ എഐഎഡിഎംകെയും കോൺഗ്രസും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിൽ പുതിയൊരു ഭരണസഖ്യം നിലവിൽ വരികയാണ്.(Vijay To Be Sworn In As Tamil Nadu CM TVK AIADMK Congress Alliance)

തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് വിജയിയുടെ ടിവികെ ഒറ്റയ്ക്ക് നേടിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ തികയ്ക്കാൻ 10 സീറ്റുകളുടെ കുറവുണ്ടായിരുന്നു. 47 സീറ്റുകൾ നേടിയ എഐഎഡിഎംകെയും 5 സീറ്റുകൾ നേടിയ കോൺഗ്രസും വിജയ്ക്ക് പിന്തുണ നൽകി. ഇതോടെ വിജയ് ഭരണത്തിന് സുസ്ഥിരമായ ഭൂരിപക്ഷം ഉറപ്പായി.

ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് കോൺഗ്രസ് വിജയ്ക്കൊപ്പം ചേർന്നത്. എഐഎഡിഎംകെ ആകട്ടെ എൻഡിഎ സഖ്യം വിട്ടാണ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച വിജയ് തന്റെ രാഷ്ട്രീയ ശക്തി തെളിയിച്ച ശേഷമാണ് ഇപ്പോൾ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ചെന്നൈയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തേക്കും. പുതിയ സഖ്യകക്ഷി നേതാക്കളെ വിജയ് ഷാൾ അണിയിച്ച് സ്വീകരിച്ചു.

Story Summary

TVK leader Vijay is set to be sworn in as the 18th Chief Minister of Tamil Nadu tomorrow at 11:30 AM after securing support from AIADMK and Congress. Despite falling short of the majority with 108 seats, the backing of AIADMK (47 seats) and Congress (5 seats) has cleared his path to power. Vijay met Governor R.N. Ravi to stake his claim for government formation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.