ചെന്നൈ: തമിഴ്നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് നാളെ രാവിലെ 11:30-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തമിഴ് രാഷ്ട്രീയത്തിലെ കരുത്തുറ്റ രണ്ട് കക്ഷികളായ എഐഎഡിഎംകെയും കോൺഗ്രസും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിൽ പുതിയൊരു ഭരണസഖ്യം നിലവിൽ വരികയാണ്.(Vijay To Be Sworn In As Tamil Nadu CM TVK AIADMK Congress Alliance)
തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് വിജയിയുടെ ടിവികെ ഒറ്റയ്ക്ക് നേടിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ തികയ്ക്കാൻ 10 സീറ്റുകളുടെ കുറവുണ്ടായിരുന്നു. 47 സീറ്റുകൾ നേടിയ എഐഎഡിഎംകെയും 5 സീറ്റുകൾ നേടിയ കോൺഗ്രസും വിജയ്ക്ക് പിന്തുണ നൽകി. ഇതോടെ വിജയ് ഭരണത്തിന് സുസ്ഥിരമായ ഭൂരിപക്ഷം ഉറപ്പായി.
ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് കോൺഗ്രസ് വിജയ്ക്കൊപ്പം ചേർന്നത്. എഐഎഡിഎംകെ ആകട്ടെ എൻഡിഎ സഖ്യം വിട്ടാണ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച വിജയ് തന്റെ രാഷ്ട്രീയ ശക്തി തെളിയിച്ച ശേഷമാണ് ഇപ്പോൾ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ചെന്നൈയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തേക്കും. പുതിയ സഖ്യകക്ഷി നേതാക്കളെ വിജയ് ഷാൾ അണിയിച്ച് സ്വീകരിച്ചു.
Story Summary
TVK leader Vijay is set to be sworn in as the 18th Chief Minister of Tamil Nadu tomorrow at 11:30 AM after securing support from AIADMK and Congress. Despite falling short of the majority with 108 seats, the backing of AIADMK (47 seats) and Congress (5 seats) has cleared his path to power. Vijay met Governor R.N. Ravi to stake his claim for government formation.

