തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. മഹാരാഷ്ട്ര ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഔദ്യോഗിക അജണ്ടയെങ്കിലും, കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകളും പ്രധാന വിഷയമാകും.(Ramesh Chennithala Delhi Visit And AICC Observers In Kerala For CM Selection)
അതേസമയം, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാൻഡ് നിശ്ചയിച്ച പ്രത്യേക നിരീക്ഷകർ നാളെ കേരളത്തിലെത്തും. മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരെയാണ് എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിനായി നിയോഗിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖർഗെയും പങ്കെടുത്ത നിർണ്ണായക യോഗത്തിലാണ് നിരീക്ഷകരെ അയക്കാൻ തീരുമാനമായത്.
നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ ഓരോ എംഎൽഎമാരുടെയും വ്യക്തിപരമായ താല്പര്യങ്ങൾ നിരീക്ഷകർ ചോദിച്ചറിയും. ഇതിനുശേഷമാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാവുക.
Story Summary
The discussion for the new Chief Minister of Kerala has intensified, with senior leader Ramesh Chennithala heading to Delhi to meet the AICC leadership. High-command observers Ajay Maken and Mukul Wasnik will arrive in Kerala tomorrow to collect the opinions of MLAs and finalise the leadership.

