പുതുച്ചേരി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി-ബിജെപി സഖ്യം ( Puducherry Assembly elections favor NDA) അധികാരത്തിലേക്ക് അടുക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മുഖ്യമന്ത്രി എൻ. രംഗസ്വാമി തന്റെ സിറ്റിംഗ് സീറ്റായ തട്ടാഞ്ചാവടിയിൽ 3,500-ലധികം വോട്ടുകൾക്ക് മുന്നിലാണ്.
എഐഎൻആർസി സ്ഥാനാർത്ഥികൾ ഏഴോളം മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നിലനിർത്തുന്നു. വില്‍ ലിയന്നൂർ (ആർ. രവികുമാർ), മുത്യാൽപേട്ട് (വൈയാപുരി മണികണ്ഠൻ), അരിയങ്കുപ്പം (സി. അയ്യപ്പൻ), ഏമ്പലം (ഇ. മോഹൻദാസ്), നെട്ടപ്പാക്കം (പി. രാജവേലു), കാരൈക്കൽ നോർത്ത് (പി.ആർ.എൻ. തിരുമുരുകൻ) എന്നിവിടങ്ങളിൽ എഐഎൻആർസി മുന്നിലാണ്.
ബിജെപി സ്ഥാനാർത്ഥികളായ എ. നമശ്ശിവായം (മണ്ണാടിപ്പേട്ട്), ടി.കെ.എസ്.എം. മീനാക്ഷി സുന്ദരം (നേരവി ടിആർ പട്ടണം) എന്നിവർ തങ്ങളുടെ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. മുൻ മുഖ്യമന്ത്രി വി. വൈത്തിലിംഗം തട്ടാഞ്ചാവടിയിൽ രംഗസ്വാമിക്ക് പിന്നിലാണ്. ലോസ്പേട്ട് മണ്ഡലത്തിൽ കോൺഗ്രസിന്റെ എം. വൈത്തിനാഥൻ ലീഡ് ചെയ്യുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള ലീഡ് നിലയിൽ കോൺഗ്രസ്-ഡിഎംകെ സഖ്യം പിന്നിലാണ്.കേരളത്തോട് ചേർന്നുനിൽക്കുന്ന മാഹിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി എ.ടി. അശോക് കുമാർ കോൺഗ്രസിന്റെ രമേഷ് പറമ്പത്തിനേക്കാൾ മുന്നിലാണ്.
ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 89.87% എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 1964-ന് ശേഷം പുതുച്ചേരി കണ്ട ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. നിലവിലെ സൂചനകൾ പ്രകാരം എൻഡിഎ സഖ്യം തുടർച്ചയായി രണ്ടാം തവണയും പുതുച്ചേരിയിൽ അധികാരം പിടിക്കാനാണ് സാധ്യത.
Summary: Chief Minister N. Rangasamy is leading by a margin of over 3,500 votes in Thattanchavady as early trends from the 2026 Puducherry Assembly elections favor the AINRC-led NDA. The ruling alliance is ahead in several key constituencies, including Villianur and Mannadipet. While the Congress and DMK are struggling to maintain their ground, Independent candidate A.T. Ashok Kumar is leading in Mahe. The outcome follows a historic voter turnout of nearly 90%.

