തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ അടഞ്ഞുകിടന്ന ഹോട്ടൽ വീണ്ടും തുറക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകി.(Marine toxin causes death of 2 people in Vizhinjam, Permission to reopen hotel)
മീൻ മുട്ടയിൽ അടങ്ങിയിരിക്കാൻ സാധ്യതയുള്ള ‘മറൈൻ ടോക്സിൻ’ ആകാം മരണകാരണമെന്നാണ് നിലവിലെ നിഗമനം. കഴിഞ്ഞ ഫെബ്രുവരി 16-നാണ് വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികൾ മരണപ്പെട്ടത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ രാസപരിശോധനയിലോ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഹോട്ടലിലെ ഭക്ഷണസാധനങ്ങളും വെള്ളവും പരിശോധിച്ചെങ്കിലും അവ സുരക്ഷിതമാണെന്ന് കണ്ടെത്തി.

