തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ ആരുടെയും സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ താൻ നിൽക്കില്ലെന്നും യുക്തിസഹമായ നിലപാടുകൾക്കൊപ്പം മാത്രമേ ഉറച്ചുനിൽക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.(Will not stand for anyone’s selfish interests, Suresh Gopi on Thrissur Pooram crisis)
മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പൂരം നടത്തിപ്പിലെ തടസ്സങ്ങൾ നീക്കുന്നതിനായുള്ള ചർച്ചകളിലേക്ക് കേരള സർക്കാരാണ് തന്നെ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും വിഭാഗത്തിന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകില്ല. സെൻസിബിൾ ആയ അഭിപ്രായങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

