കൊച്ചി: കുംഭമേളയിലെ വൈറൽ താരവുമായുള്ള വിവാഹത്തെത്തുടർന്ന് മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പങ്കാളി ഫർമാൻ ഖാന് ആശ്വാസം (Kumbh Mela Viral Star Marriage Case). ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി മെയ് 20 വരെ നീട്ടി. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കുംഭമേളയിലെ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.എന്നാൽ ഈ വിവാഹം നിയമവിരുദ്ധമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹസമയത്ത് പെൺകുട്ടിക്ക് വെറും 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് കമ്മീഷൻ വ്യക്തമാക്കി.
മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചത്.വിവാഹം നടത്തുന്നതിനായി പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായി കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്.പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേസിന്റെ പുരോഗതി അറിയിക്കുന്നതിനായി കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടിയതോടെ നിയമപോരാട്ടം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
Story Summary:
The Kerala High Court has extended the interim order staying the arrest of Farman Khan until May 20 in connection with the POCSO case related to his marriage with the viral Kumbh Mela star. The National Commission for Scheduled Tribes found the marriage illegal, stating the girl was only 16 years old at the time of the wedding. Following allegations of a forged birth certificate, Madhya Pradesh police registered a case. Both Kerala and Madhya Pradesh DGPs have been summoned to Delhi by the Commission regarding the matter.

