തൃശൂർ: വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂരിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ബിജെപി സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചാണ് കിറ്റുകൾ വിതരണം ചെയ്തതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.(Complaint filed over distribution of kits for vote in Thrissur)
12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ, ഏകദേശം 900 രൂപ വിലവരുന്ന 48 കിറ്റുകൾ വിതരണം ചെയ്തെന്നാണ് എൽഡിഎഫിന്റെ പരാതി. സൂപ്പർ മാർക്കറ്റിന് പിന്നിലെ ഗോഡൗൺ വഴി രഹസ്യമായാണ് വിതരണം നടന്നതെന്ന് ആരോപിക്കപ്പെടുന്നു.
കിറ്റ് വിതരണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ട് സൂപ്പർ മാർക്കറ്റ് താൽക്കാലികമായി അടപ്പിച്ചു. സ്ഥലത്തെത്തിയ പോലീസ് കട പരിശോധിക്കുകയും തെളിവുകൾ ശേഖരിച്ച ശേഷം സ്ഥാപനം സീൽ ചെയ്യുകയും ചെയ്തു.

