കൊച്ചി: എടയാർ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. അപകടത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഘ്ജ്ഞന്റെ കുടുംബത്തിനാണ് സഹായം നൽകേണ്ടത്.(Edayar fire, Collector orders Rs 5 lakh compensation to the family of deceased worker)
ദുരന്തത്തിന് ഇരയായ കുടുംബത്തെ സഹായിക്കുന്നതിനായി ചില നിർദേശങ്ങളും കളക്ടർ മുന്നോട്ടുവെച്ചു. മരിച്ച തൊഴിലാളിയുടെ മക്കളുടെ പഠനത്തിനാവശ്യമായ മുഴുവൻ ചെലവുകളും കമ്പനി തന്നെ വഹിക്കണം. ശത്രുഘ്ജ്ഞന്റെ ഭാര്യക്ക് താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് കമ്പനിയിൽ ജോലി നൽകാനും നിർദേശമുണ്ട്.
കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ചകൾ ഉണ്ടായതായാണ് അധികൃതരുടെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

