ന്യൂഡൽഹി: ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നോ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നോ ഉള്ള കാരണത്താൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി (Supreme Court Divorce Ruling). വിവാഹം കഴിക്കുന്നത് ഒരു ജീവിതപങ്കാളിയെയാണെന്നും അല്ലാതെ വീട്ടുജോലിക്കാരിയെയല്ലെന്നും ഭർത്താവിനെ കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വീട്ടുജോലികളിലെ കുറവുകൾ ക്രൂരതയായി (Cruelty) കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കാലം മാറിയെന്നും പാചകം ചെയ്യുന്നതിലും തുണി അലക്കുന്നതിലും ഭർത്താവിനും ഭാര്യക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വീട്ടുജോലികൾ സ്ത്രീയുടെ മാത്രം ചുമതലയല്ല. അത് പങ്കാളികൾ ഇരുവരും ചേർന്ന് നിർവ്വഹിക്കേണ്ടതാണ്. വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് മാനസികമായോ ശാരീരികമായോ ഉള്ള ക്രൂരതയായി കണക്കാക്കി വിവാഹമോചനം നൽകാൻ നിയമപരമായി സാധിക്കില്ല.ഭാര്യ തന്നോട് മോശമായി പെരുമാറുന്നുവെന്നും വീട്ടുജോലികൾ ചെയ്യുന്നില്ലെന്നും കാണിച്ച് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. കേസിൽ നേരിട്ട് ഹാജരാകാൻ കക്ഷികളോട് കോടതി നിർദ്ദേശിച്ചു.
സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന ഈ വിധി വരും ദിവസങ്ങളിൽ സമാനമായ മറ്റ് കേസുകളിലും വലിയ സ്വാധീനം ചെലുത്തുമെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
Story Summary:
The Supreme Court of India ruled that a husband cannot seek divorce on the grounds that his wife does not cook or perform household chores. A bench of Justices Vikram Nath and Sandeep Mehta reminded the petitioner that a wife is a life partner, not a domestic help. The court emphasized gender equality, stating that men have an equal responsibility in household duties and such lapses cannot be categorized as “cruelty” for granting divorce.

