തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജലസ്രോതസ്സായ അരുവിക്കരയിൽ നിന്നുള്ള പൈപ്പ് അമ്പലമുക്കിൽ പൊട്ടി (Ambalamukku pipe leak). 900 mm വ്യാസമുള്ള പ്രധാന വിതരണ പൈപ്പാണ് തകരാറിലായത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിൽ വലിയ തോതിൽ വെള്ളം ഉയർന്നതോടെ അധികൃതർ ഈ ഭാഗത്തേക്കുള്ള വാൽവ് അടിയന്തരമായി അടച്ചു. ഇതോടെ നഗരത്തിലെ പ്രധാന മേഖലകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.
പൈപ്പ് തകരാറിലായതോടെ നാലഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പൂർണ്ണമായും മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
പൈപ്പിന്റെ വലിപ്പക്കൂടുതൽ കാരണം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കും. കുറഞ്ഞത് ഒരു ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ ജലക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജലം കരുതിവെക്കണമെന്നും ദുരുപയോഗം ചെയ്യരുതെന്നും അധികൃതർ നിർദ്ദേശിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വാട്ടർ അതോറിറ്റി ജീവനക്കാർ.
Story Summary
A major 900 mm water authority pipe from Aruvikkara burst at Ambalamukku, Thiruvananthapuram, leading to a complete water supply disruption in several city areas. Key locations including Nalanchira, Muttada, Kesavadasapuram, and Pattam will be affected for at least a day. Maintenance work has already begun, and officials have urged residents to store and conserve water until the repairs are completed.

