Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKeralaവയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേവിഷബാധ; വെള്ളറക്കാട് മേഖലയിൽ ജാഗ്രത; തെരുവ് നായെ...

വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേവിഷബാധ; വെള്ളറക്കാട് മേഖലയിൽ ജാഗ്രത; തെരുവ് നായെ നാട്ടുകാർ കൊന്നു | Erumappetty stray dog attack news

🎙️ Latest Podcast

എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടിയിൽ കിടപ്പുരോഗിയായ കാർത്യായനിയെ (84) ആക്രമിച്ച് കൊലപ്പെടുത്തിയ തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു (Erumappetty stray dog attack news). ഇതോടെ പ്രദേശത്തെ മറ്റ് വളർത്തുമൃഗങ്ങൾക്കും ജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരമാണ് കാർത്യായനിയെ നായ വീട്ടിൽ കയറി ആക്രമിച്ചത്. മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ ഇവർ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മകൻ ദേവദാസിനും അയൽവാസി ഉദയരാജിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ വന്യജീവി സംരക്ഷകന്റെ സഹായത്തോടെ നായയെ പിടികൂടിയെങ്കിലും പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊല്ലുകയായിരുന്നു.പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കടങ്ങോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ മറ്റ് വളർത്തുനായ്ക്കൾക്ക് അടിയന്തരമായി വാക്സിനേഷൻ നൽകി. പരിക്കേറ്റ ദേവദാസും ഉദയരാജും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചു വരികയാണ്.

തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Story Summary: Post-mortem results confirmed that the stray dog that killed an 84-year-old bedridden woman in Erumappetty, Thrissur, was rabid. Following the incident, Kadangode Panchayat authorities initiated an emergency vaccination drive for pets in the area. The two others injured in the attack are receiving treatment at Mulankunnathukavu Medical College.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.