കൊളംബോ: ശ്രീലങ്കൻ കടൽ പരിധിയിൽ മുങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ കപ്പലിൽ ഉണ്ടായിരുന്ന 30 പേരെ ശ്രീലങ്കൻ സൈന്യം ബുധനാഴ്ച രക്ഷപ്പെടുത്തി ( Sri Lanka Navy Rescue Iranian Ship). ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെരാത്ത് പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിൽ നിന്നുള്ള അപകട സന്ദേശം ലഭിച്ച ഉടൻ തന്നെ ശ്രീലങ്കൻ നാവികസേന രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.
ദക്ഷിണ ശ്രീലങ്കയിലെ ഗാൾ (Galle) തീരത്തിന് സമീപമാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. രക്ഷപ്പെടുത്തിയവരിൽ പരിക്കേറ്റവരെ ഗാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കപ്പലിന്റെ പേരോ അപകടകാരണമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം ഇന്ത്യൻ മഹാസമുദ്രത്തിലും ഗൾഫ് മേഖലയിലും കപ്പൽ ഗതാഗതം അതീവ ജാഗ്രതയിലായിരിക്കെയാണ് ഈ അപകടം സംഭവിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Summary:
The Sri Lankan Navy has rescued 30 individuals from a sinking Iranian vessel off the coast of Galle on Wednesday.

