തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ അംഗീകാരം. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 4 മെഡിക്കൽ പി.ജി. സീറ്റുകൾക്ക് കൂടി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ നിലവിലെ സർക്കാരിന്റെ കാലത്ത് ആകെ അനുവദിക്കപ്പെട്ട മെഡിക്കൽ പി.ജി. സീറ്റുകളുടെ എണ്ണം 133 ആയി ഉയർന്നു.(Approval for 4 more super specialty seats in medical colleges in Kerala)
കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.സി.എച്ച്. സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിക്ക് 2 സീറ്റുകൾ അനുവദിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ഡി.എം. നിയോനറ്റോളജിക്ക് 2 സീറ്റുകൾ അനുവദിച്ചു.
ഈ കോഴ്സുകൾ ആരംഭിക്കുന്നതിനായി ആവശ്യമായ തസ്തികകൾ മുൻകൂട്ടി സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെഡിക്കൽ കോളേജുകളിൽ ഉറപ്പാക്കുകയും ചെയ്തിരുന്നു.

