മലപ്പുറം: കുട്ടനാട് വള്ളംകളിക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട നിയമസഭയിലെ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി (VD Satheesan Boat Race Controversy). മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശം വള്ളംകളി അവധിയെക്കുറിച്ചായിരുന്നില്ലെന്നും, മറ്റൊരു വിഷയത്തിൽ തന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.
“ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് സഭയിൽ ചോദ്യം വന്നത്. എഴുന്നേറ്റ് മറുപടി നൽകിയ ശേഷം അദ്ദേഹം വീണ്ടും ഇരുന്ന് എന്നോടുള്ള സംസാരം തുടരുകയായിരുന്നു. ‘ഒരു കാരണവശാലും നമുക്കത് വേണ്ട’ എന്ന് അദ്ദേഹം പറഞ്ഞത് തീർത്തും വ്യത്യസ്തമായ മറ്റൊരു വിഷയത്തെക്കുറിച്ചാണ്. മുറിഞ്ഞുപോയ സംഭാഷണത്തിന്റെ ഭാഗം മാത്രം അടർത്തിയെടുത്ത് വാർത്തയാക്കുകയായിരുന്നു. അത് കുട്ടനാട് എംഎൽഎയോട് പറഞ്ഞതല്ല എന്ന് എനിക്ക് കൃത്യമായി അറിയാം,” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചമ്പക്കുളം മൂലം വള്ളംകളി ദിവസം കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎ റെജി ചെറിയാൻ നൽകിയ സബ്മിഷന് മറുപടി പറഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. സഭയിൽ മൈക്ക് ഓണായിരിക്കെ മുഖ്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ ഈ പ്രചാരണം തെറ്റാണെന്നും സംഭാഷണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നുമാണ് കുഞ്ഞാലിക്കുട്ടി ഇപ്പോൾ വിശദീകരിക്കുന്നത്.
Summary: IUML leader PK Kunhalikutty has come out in support of Chief Minister VD Satheesan regarding the recent controversy over his remarks during the Kerala Legislative Assembly session. Opposition members had alleged that the CM refused a holiday for the Champakulam Moolam Boat Race while speaking to Kunhalikutty. Kunhalikutty clarified that the CM’s comment, “Under no circumstances will we give it,” was part of an entirely different conversation between the two and had no connection to the boat race holiday request.

