പുല്ലൂർ: കായികപ്രേമികളെയും നാട്ടുകാരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി ദേശീയ വടംവലി (National tug of war player suicide) താരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പുല്ലൂർ ഇട്ടമ്മൽ സ്വദേശി ‘ഇട്ടു’ എന്ന് നാട്ടുകാർ വിളിക്കുന്ന ബൈജു (37) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇട്ടമ്മലിലെ സ്വന്തം വീടിനുള്ളിൽ ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വടംവലി മത്സരങ്ങളിൽ ദേശീയതലത്തിലും, വിവിധ സംസ്ഥാന-ജില്ലാ തലങ്ങളിലും പുല്ലൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ മികച്ച കായികപ്രതിഭയായിരുന്നു ബൈജു. നാട്ടിലെ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇയാൾ പുല്ലൂർ എ.കെ.ജി (AKG) ക്ലബ്ബിന്റെ സെക്രട്ടറിയായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരികയായിരുന്നു.
കായികരംഗത്തിന് പുറമെ സജീവ സി.പി.ഐ.എം (CPI-M) പ്രവർത്തകൻ കൂടിയായ ബൈജു, പുല്ലൂർ ജങ്ഷനിൽ സ്വന്തമായി ഒരു ഹോട്ടലും നടത്തിയിരുന്നു. ഇതിന് പുറമെ പ്രദേശത്തെ ഒരു മൊബൈൽ ടവറിന്റെ സെക്യൂരിറ്റി ജീവനക്കാരനായും ജോലി നോക്കി വരികയായിരുന്നു. അവിവാഹിതനാണ്. മാതാവ്: വനജ. ബൈജുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പുല്ലൂരിലെ കായിക-രാഷ്ട്രീയ മേഖലകൾ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Story Summary: National tug-of-war player Baiju (37), a native of Pullur Ittammal, was found dead inside his house. Baiju was the secretary of the Pullur AKG Club, an active CPM worker, and ran a local hotel alongside his job as a mobile tower security guard.

