തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി, വിധി പറയുന്നത് ഫെബ്രുവരി 16-ലേക്ക് മാറ്റുകയായിരുന്നു.(Evidence corruption case, Verdict in Antony Raju’s appeal on Monday)
അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്. ഈ കുറ്റത്തിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു.
കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയായിരുന്ന കോടതി ജീവനക്കാരൻ ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. അപ്പീൽ കാലയളവിൽ പ്രതികൾക്ക് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.



