ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദീപ ജോസഫ് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.(Aren’t you a lawyer, Supreme Court to Deepa Joseph for insulting the complainant in the Rahul Mamkootathil case)
നിങ്ങൾ ഒരു അഭിഭാഷകയല്ലേ? ഇത്തരം പോസ്റ്റുകൾ ഇടുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. പരാതിക്കാരിക്കെതിരെ ദീപ എഴുതിയ കാര്യങ്ങൾ കോടതിയിൽ വായിപ്പിക്കണോ എന്നും കോടതി പ്രതികരിച്ചു. പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞ കാര്യങ്ങളാണ് താൻ എഴുതിയതെന്ന ദീപയുടെ വാദത്തെ കോടതി പരിഹസിച്ചു. ഭർത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
തനിക്കെതിരെ കേസെടുത്തതിനെ ചോദ്യം ചെയ്ത് ദീപ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പകരം ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. കേസിൽ പരാതിക്കാരി കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തിരുന്നു. ദീപ ജോസഫ് തന്നെയും മറ്റ് പരാതിക്കാരെയും നിരന്തരം വേട്ടയാടുകയാണെന്നും, സുപ്രീംകോടതിയിൽ സമർപ്പിച്ച വക്കാലത്തും സത്യവാങ്മൂലവും വ്യാജമാണെന്നും പരാതിക്കാരി ആരോപിച്ചു.



