കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ പരാജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്ന സ്വന്തം പാർട്ടിയിലെയും പ്രതിപക്ഷത്തെയും നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മമത ബാനർജിയുടെ പരാജയത്തിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.(Rahul Gandhi Supports Mamata Banerjee After West Bengal Election Loss 2026)
കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും ചിലർ ടിഎംസിയുടെ പരാജയത്തിൽ ആഘോഷിക്കുന്നത് കാണുന്നു. അവർ ഒരു കാര്യം മനസ്സിലാക്കണം – ബംഗാളിലെയും അസമിലെയും ജനവിധി ബിജെപി തട്ടിയെടുക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തരംതാണ രാഷ്ട്രീയം മാറ്റിവെക്കുക. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്, രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. വോട്ടെണ്ണലിലെ തിരിമറികളിലൂടെയാണ് ബിജെപി നൂറിലധികം സീറ്റുകൾ തട്ടിയെടുത്തതെന്ന മമതയുടെ ആരോപണത്തെയും അദ്ദേഹം ശരിവെച്ചു.
ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദിയും സമാനമായ നിലപാടുമായി രംഗത്തെത്തി. സ്വന്തം സഖ്യകക്ഷികളുടെ പരാജയത്തിൽ ‘ഇന്ത്യ’ സഖ്യത്തിനുള്ളിലിരുന്ന് ചിലർ സന്തോഷിക്കുന്നത് ലജ്ജാകരമാണെന്ന് അവർ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളും തേജസ്വി യാദവും പരാജയപ്പെട്ടപ്പോഴും ഇതേ മനോഭാവമാണ് ചിലർ കാണിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.
Story Summary
Rahul Gandhi criticized Congress and other alliance leaders for celebrating TMC’s defeat in West Bengal, calling it a blow to Indian democracy rather than just a party loss. While Gandhi backed Mamata Banerjee’s claims of electoral manipulation, state Congress leader Adhir Ranjan Chowdhury blamed Mamata for paving the way for the BJP’s rise.

