ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അധികാര മാറ്റം സംഭവിച്ചെങ്കിലും ഡിഎംകെ മുന്നണിയിൽ തന്നെ ഉറച്ചുനിൽക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും എന്ന ഖാദർ മൊയ്തീന്റെ വാക്കുകൾ സഖ്യകക്ഷികൾക്കിടയിലെ അനിശ്ചിതത്വത്തിന് വിരാമമിട്ടു.(IUML Stays With DMK In Tamil Nadu Despite Congress Shift To Vijay TVK)
തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി വിജയ്‌യുടെ ടിവികെ (TVK) കരുത്ത് തെളിയിച്ചതോടെയാണ് കോൺഗ്രസ് ഡിഎംകെ സഖ്യം വിടുന്നത്. സർക്കാർ രൂപീകരണത്തിൽ ടിവികെയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അറിയിച്ചതോടെ ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിൽ വിള്ളലുണ്ടായി.
സർക്കാർ രൂപീകരണത്തിന് പിന്തുണ തേടി ടിവികെ നേതൃത്വം മുസ്ലീം ലീഗ് നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. മത്സരിച്ച രണ്ട് സീറ്റുകളിലും മികച്ച വിജയം നേടിയ ലീഗ്, അധികാരം നഷ്ടപ്പെട്ടെങ്കിലും പ്രതിപക്ഷത്തിരുന്ന് ഡിഎംകെയെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആറ് പതിറ്റാണ്ട് നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിലെ ആധിപത്യം തകർത്ത് വിജയ് അധികാരത്തിലേക്ക് നീങ്ങുമ്പോൾ, വിശ്വസ്തരായ സഖ്യകക്ഷിയായി ഡിഎംകെയ്ക്കൊപ്പം തന്നെ നിൽക്കുമെന്നാണ് മുസ്ലീം ലീഗിന്റെ പ്രഖ്യാപനം.
Story Summary
The Indian Union Muslim League (IUML) has reaffirmed its alliance with DMK in Tamil Nadu, despite Congress shifting support to Vijay’s TVK. National President Khader Mohideen stated that the party will remain loyal to MK Stalin, even as TVK emerges as a major force with over 100 seats.

