വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസിന് സമീപം പോലീസും അക്രമിയും തമ്മിലുണ്ടായ വെടിവെയ്പ്പ് പരിഭ്രാന്തി പരത്തി. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസ് താൽക്കാലികമായി അടച്ചിട്ടു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു.(White House Shooting Incident JD Vance Motorcade Truth Check)
15-ാം സ്ട്രീറ്റിലും ഇൻഡിപെൻഡൻസ് അവന്യൂവിലും സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടതിനെത്തുടർന്ന് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഇയാളെ സമീപിക്കുകയായിരുന്നു. തോക്കുണ്ടെന്ന് ഉറപ്പായതോടെ അക്രമി ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു വെടിവെച്ചതോടെ അക്രമിക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെയ്പ്പിനിടെ പരിക്കേറ്റ ഒരു ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ല.
വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്നായിരുന്നു ഓൺലൈൻ റിപ്പോർട്ടുകൾ. എന്നാൽ വാഹനവ്യൂഹം കടന്നുപോയി മിനിറ്റുകൾക്ക് ശേഷമാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. വാഹനവ്യൂഹത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് പറയാൻ നിലവിൽ തെളിവുകളില്ലെന്ന് സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ പറഞ്ഞു. വെടിവെയ്പ്പ് നടന്ന ഉടനെ വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഏകദേശം 15 മിനിറ്റോളം വൈറ്റ് ഹൗസ് ലോക്ക്ഡൗണിലായിരുന്നു.
Story Summary
A shooting incident near the White House triggered a brief lockdown and sparked false rumors that Vice President JD Vance’s motorcade was targeted. Officials clarified that while a suspect was shot after firing at agents, the motorcade had passed minutes earlier and there was no evidence it was the intended target.

