ടോക്കിയോ: രണ്ട് തവണ ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് കന്നി ജപ്പാൻ ഓപ്പൺ കിരീടം. ഞായറാഴ്ച ടോക്കിയോയിൽ നടന്ന ആവേശകരമായ ഫൈനലിൽ ആതിഥേയരുടെ പ്രിയതാരവും മൂന്ന് തവണ ലോക ചാമ്പ്യനുമായ അകാനെ യാമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു തന്റെ ആദ്യ സൂപ്പർ 750 കിരീടം സ്വന്തമാക്കിയത്.(PV Sindhu Wins Maiden Japan Open Title Defeats Akane Yamaguchi In Tokyo Super 750 Final)
21-17, 21-17 ആണ് സ്‌കോർ. ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്രനേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. രണ്ട് വർഷത്തിലേറെ നീണ്ട കിരീട വരൾച്ചയ്ക്കാണ് സിന്ധു ഈ വിജയത്തോടെ അന്ത്യം കുറിച്ചത്. 2019-ൽ ലോക ചാമ്പ്യൻഷിപ്പ് നേടിയ ശേഷം സിന്ധു നേടുന്ന ഏറ്റവും വലിയ കിരീടമാണിത്. 2024-ലെ സയ്യിദ് മോദി ഇന്റർനാഷണലിലായിരുന്നു സിന്ധു ഇതിന് മുൻപ് കിരീടം നേടിയത്. കഴിഞ്ഞ നാല് വർഷമായി പൂർണ്ണമായ ഒരു മത്സരത്തിൽ യാമാഗുച്ചിയെ തോൽപ്പിക്കാൻ സിന്ധുവിന് കഴിഞ്ഞിരുന്നില്ല.
ഈ വർഷം ആദ്യം നടന്ന മലേഷ്യൻ ഓപ്പണിൽ ആദ്യ ഗെയിമിന് ശേഷം യാമാഗുച്ചി പിന്മാറിയതിനെ തുടർന്നാണ് സിന്ധു ജയിച്ചത്. ഇതിന് മുൻപ് 2022-ലെ തായ്ലൻഡ് ഓപ്പണിലായിരുന്നു യാമാഗുച്ചിക്കെതിരെ സിന്ധുവിന്റെ അവസാന പൂർണ്ണ വിജയം. ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ തുടക്കം മുതൽ മത്സരം സിന്ധുവിന്റെ നിയന്ത്രണത്തിലായിരുന്നു. മികച്ച നെറ്റ് പ്ലേയിലൂടെ യാമാഗുച്ചിയെ പ്രതിരോധത്തിലാക്കിയ സിന്ധു ക്രോസ്-കോർട്ട്, ബോഡി സ്മാഷുകളിലൂടെ പോയിന്റുകൾ വാരിക്കൂട്ടി. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ സിന്ധു 3-0 ന് മുന്നിലെത്തിയെങ്കിലും യാമാഗുച്ചി 3-3 ന് ഒപ്പമെത്തി. തുടർന്ന് ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ ഇടവേളയ്ക്ക് പിരിയുമ്പോൾ യാമാഗുച്ചി രണ്ട് പോയിന്റിന്റെ ലീഡ് നേടിയിരുന്നു. എന്നാൽ ഇടവേളയ്ക്ക് ശേഷം 36 ഷോട്ടുകൾ നീണ്ട റാലിയിലൂടെ 11-11 ന് ഒപ്പമെത്തിയ സിന്ധു പിന്നീട് ലീഡ് 16-12 ലേക്ക് ഉയർത്തി. ഒടുവിൽ യാമാഗുച്ചിയുടെ ബാക്ക്ഹാൻഡ് കോർണറിലേക്ക് തൊടുത്ത മികച്ചൊരു പുഷിലൂടെ 21-17 ന് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും ഈ ആധിപത്യം തുടർന്ന സിന്ധു 44 ഷോട്ടുകൾ നീണ്ട റാലി കളിച്ച് 8-3 ന്റെ വ്യക്തമായ ലീഡ് എടുത്തു. യാമാഗുച്ചി ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇടവേളയിൽ 11-7 ന് സിന്ധു തന്നെ മുന്നിലായിരുന്നു. ഒരു ഘട്ടത്തിൽ സ്കോർ 14-7 ലേക്ക് ഉയർത്താൻ സിന്ധുവിന് സാധിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ യാമാഗുച്ചി സ്കോർ 19-17 ലേക്ക് അടുപ്പിച്ചെങ്കിലും അടുത്ത ഷോട്ട് കോർട്ടിന് പുറത്തേക്ക് അടിച്ചതോടെ സിന്ധുവിന് മൂന്ന് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ലഭിച്ചു. ഒടുവിൽ യാമാഗുച്ചിയുടെ റിട്ടേൺ ലൈനിന് പുറത്തുപോയതോടെ സിന്ധു കിരീടം ഉറപ്പിച്ചു.
Story Summary
Two-time Olympic medalist PV Sindhu scripted history by becoming the first Indian to win the Japan Open title, defeating home favorite and three-time world champion Akane Yamaguchi in straight games (21-17, 21-17) in Tokyo. The Super 750 victory ended Sindhu’s two-year title drought and marked her biggest tournament win since the 2019 World Championships.


