ഇസ്ലാമാബാദ്: ആഗോള വിപണിയിൽ തകർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥയെയും ഫോറെക്സ് റിസർവിനെയും താങ്ങിനിർത്താൻ അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പാകിസ്ഥാൻ. കറൻസിയുടെ മൂല്യത്തകർച്ച തടയുന്നതിനായി ‘എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ ഫെസിലിറ്റി’ വഴിയാണ് ഈ തുക പാകിസ്ഥാൻ ആവശ്യപ്പെട്ടിരിക്കുന്നത്.(Pakistan Seeks 10 Billion Dollar Exchange Stabilisation Facility From United States)
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിർണ്ണായക മധ്യസ്ഥത വഹിച്ച പശ്ചാത്തലത്തിൽ, അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം പ്രയോജനപ്പെടുത്തി സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ഇസ്ലാമാബാദിന്റെ നീക്കം. പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 5 വർഷത്തെ കാലാവധിയുള്ള സഹായ പദ്ധതിയാണിത്.
നിലവിൽ ഐ.എം.എഫിന്റെ 7 ബില്യൺ ഡോളറിന്റെ വായ്പാ പദ്ധതിയിലാണ് പാകിസ്ഥാൻ മുന്നോട്ട് പോകുന്നത്. എന്നാൽ കടുത്ത നികുതി വർദ്ധനവും സാമ്പത്തിക നിയന്ത്രണങ്ങളും രാജ്യത്ത് വൻ ജനരോഷത്തിന് കാരണമായിട്ടുണ്ട്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ പാകിസ്ഥാൻ രൂപയുടെ മൂല്യം സ്ഥിരപ്പെടുത്താനും ഐ.എം.എഫ്, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ സാമ്പത്തിക ആവശ്യങ്ങൾക്ക് അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും പാകിസ്ഥാന് സാധിക്കും.
Story Summary
Pakistan has requested a $10 billion Exchange Stabilisation Facility from the United States to shore up its foreign exchange reserves and support the Pakistani rupee. Following its diplomatic role in Iran war talks, Islamabad is leveraging ties with the Trump administration to reduce its reliance on IMF loans and foreign deposits.


