ടോക്യോ: 1984-ൽ നടന്ന കൊലപാതകക്കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ മരിച്ച ഹിരോമു സകാഹാരയ്ക്ക് വേണ്ടി ജപ്പാനിലെ കോടതി പുനർവിചാരണയ്ക്ക് അനുമതി നൽകി. മരിച്ച് പതിനഞ്ച് വർഷത്തിന് ശേഷമാണ് സകാഹാരയുടെ കുടുംബം കാത്തിരുന്ന ആ നീതിയുടെ ആദ്യ പടി തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു.(Hiromu Sakahara, Japanese court grants posthumous retrial to Hiromu Sakahara)
1984 ഡിസംബറിലാണ് ഹിനോയിലെ ഒരു മദ്യവിൽപനശാലാ മാനേജരെ കാണാതാകുന്നത്. പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ പോലീസ് ഹിരോമു സകാഹാരയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസിന്റെ നിർബന്ധത്താലും ശാരീരിക പീഡനം ഭയന്നും കുറ്റം സമ്മതിക്കേണ്ടി വന്നതാണെന്ന് പിന്നീട് അദ്ദേഹം തന്റെ മകൻ കോജി സകാഹാരയോട് വെളിപ്പെടുത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ നിർണ്ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.
2011-ലാണ് 24 വർഷത്തെ ജയിൽവാസത്തിന് ശേഷം ന്യുമോണിയ ബാധിച്ച് സകാഹാര അന്തരിച്ചത്. പിതാവിന്റെ നിരപരാധിത്വം തെളിയിക്കാൻ മകൻ കോജി സകാഹാരയും അഭിഭാഷകരും പതിറ്റാണ്ടുകളായി നിയമപോരാട്ടം നടത്തിവരികയായിരുന്നു. പോലീസിന്റെ പക്കലുണ്ടായിരുന്ന പഴയ ഫിലിം നെഗറ്റീവുകൾ പരിശോധിച്ചതിൽ നിന്ന്, മൃതദേഹം കിടന്ന സ്ഥലം പോലീസ് സകാഹാരയെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അഭിഭാഷകർക്ക് ലഭിച്ചു. ഇതാണ് പുനർവിചാരണയ്ക്ക് വഴിയൊരുക്കിയത്.
Story Summary
The Japanese court has granted a posthumous retrial to Hiromu Sakahara, who died in prison in 2011 after serving 24 years for a murder he insisted he did not commit. This rare legal development, fueled by his family’s decades-long campaign, highlights critical flaws in Japan’s judicial system and has spurred momentum for legislative reforms to prevent wrongful convictions.

