വാഷിംഗ്ടൺ: അഭിമുഖത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാതിവഴിയിൽ ഇറങ്ങിപ്പോയി. 2020-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങളും, ജനുവരി ആറിലെ കാപിറ്റോൾ കലാപത്തിൽ പങ്കെടുത്തവർക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമാണ് അഭിമുഖം അലങ്കോലപ്പെടാൻ കാരണമായത്. വിസ്കോൺസിനിൽ വെച്ച് മാധ്യമപ്രവർത്തക ക്രിസ്റ്റൻ വെൽക്കറുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം.(Donald Trump Ends Interview After Tense Exchange)
2020-ലെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്ന് ട്രംപ് ആവർത്തിച്ചു വാദിച്ചപ്പോൾ, അത് തെറ്റാണെന്ന് വെൽക്കർ ചൂണ്ടിക്കാട്ടി. കാലിഫോർണിയയിലെ ഗവർണർ തിരഞ്ഞെടുപ്പിലും കൃത്രിമം നടന്നുവെന്ന് തെളിവുകളില്ലാതെ ട്രംപ് ആരോപിച്ചു. ഇതിന് തെളിവ് ചോദിച്ച മാധ്യമപ്രവർത്തകയെ ‘ക്രൂക്കഡ്’ (അഴിമതിക്കാരി) എന്ന് ട്രംപ് അഭിസംബോധന ചെയ്തു.
“നിങ്ങൾ അഴിമതിക്കാരിയാണ്, നിങ്ങളുടെ മാധ്യമ ശൃംഖലയും അഴിമതി നിറഞ്ഞതാണ്. ഈ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടതാണെന്ന് നിങ്ങൾക്ക് അറിയാം,” എന്ന് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. തുടർന്ന് അഭിമുഖം നിർത്താൻ ആവശ്യപ്പെടുകയും മൈക്ക് അഴിച്ച് വെച്ച് ട്രംപ് എഴുന്നേറ്റ് പോവുകയുമായിരുന്നു.
ജനുവരി ആറിലെ കലാപത്തിൽ പോലീസിനെ ആക്രമിച്ചതിന് കുറ്റം സമ്മതിച്ചവർക്ക് ‘ആന്റി-വെപ്പണൈസേഷൻ’ ഫണ്ടിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമോ എന്ന ചോദ്യം ട്രംപിനെ ചൊടിപ്പിച്ചു. കലാപകാരികളെ എഫ്ബിഐ ഏജന്റുമാർ കെട്ടിടത്തിനകത്തേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉന്നയിച്ചത്. ദീർഘകാല ജയിൽ ശിക്ഷ ഭയന്നാണ് പലരും കുറ്റം സമ്മതിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ ട്രംപ് തയ്യാറായില്ല.
Story Summary
Donald Trump abruptly ended an interview with reporter Kristen Welker after repeated clashes over his false claims regarding the 2020 election and the January 6 Capitol riots. The former president accused the network of being dishonest and walked out after refusing to clarify his stance on potential compensation for rioters who had pleaded guilty.

