ഹവാന: മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ അമേരിക്കൻ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, ക്യൂബയ്ക്ക് നേരെ യു.എസ് സൈനിക നടപടിയുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു (Cuba US Military Confrontation). വെനിസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോയതിന് സമാനമായ നീക്കം ക്യൂബയിലും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ രാജ്യം പൂർണ്ണമായും പ്രതിരോധരഹിതമല്ലെന്ന് ഹവാന വ്യക്തമാക്കുന്നു. ‘മാതൃരാജ്യം അല്ലെങ്കിൽ മരണം’ (Homeland or death) എന്ന മുദ്രാവാക്യമുയർത്തി ജനകീയ പ്രതിരോധത്തിനാണ് ക്യൂബ ഒരുങ്ങുന്നത്.
അമേരിക്കൻ ആക്രമണമുണ്ടായാൽ സാധാരണക്കാരായ കുടുംബങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുകളും ചുമതലകളും വ്യക്തമാക്കുന്ന ഗൈഡ് ക്യൂബൻ സിവിൽ ഡിഫൻസ് പുറത്തിറക്കിയിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ രൂപം നൽകിയ ‘വോർ ഓഫ് ഓൾ പീപ്പിൾ’ എന്ന പ്രതിരോധ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നൊരുക്കം. ഇതനുസരിച്ച് വിദേശ അധിനിവേശത്തെ ചെറുക്കാൻ ഗറില്ലാ യുദ്ധമുറകളിലൂടെയും പ്രാദേശിക മിലിഷ്യകളിലൂടെയും സിവിൽ ഡിഫൻസ് നെറ്റ്‌വർക്കുകളിലൂടെയും രാജ്യത്തെ മുഴുവൻ ജനങ്ങളെയും സമാഹരിക്കാൻ സാധിക്കും.
കൂടാതെ, ഭൂമിശാസ്ത്രപരമായി അമേരിക്കയോട് വളരെ അടുത്തു കിടക്കുന്നതിനാൽ ക്യൂബയുടെ വ്യോമസേനയ്ക്ക് യു.എസ് നഗരങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്കാൻ സാധിക്കുമെന്നത് അമേരിക്കയ്ക്ക് വലിയ ആശങ്കയാണ്. ക്യൂബൻ വംശജർക്ക് അമേരിക്കൻ രാഷ്ട്രീയത്തിലുള്ള ശക്തമായ സ്വാധീനവും മിഡ്-ടേം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും ട്രംപ് ഭരണകൂടത്തിന് മുന്നിലെ രാഷ്ട്രീയ വെല്ലുവിളികളാണ്. നിലവിൽ യു.എസ് ഏർപ്പെടുത്തിയ കടുത്ത എണ്ണ ഉപരോധവും സാമ്പത്തിക പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ടെങ്കിലും, ആരും കീഴടങ്ങാൻ തയ്യാറല്ലെന്ന പ്രഖ്യാപനത്തിലാണ് ക്യൂബൻ ജനത.
Summary: Following the US federal indictment of former Cuban President Raul Castro, analysts suggest a potential military operation by the Trump administration could be imminent. However, Havana is preparing to deploy its “War of All People” defense doctrine, aimed at mobilizing the entire civilian population through guerrilla warfare and local militias. While some experts view Cuba’s military as obsolete amid severe fuel shortages and blackouts, others argue that Cuba’s geographic proximity to the US allows for a significant retaliatory capability against American cities, making it a much harder target than Venezuela.

