അബുദാബി: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനോ യു.എ.ഇയുടെ സമുദ്ര പരമാധികാരം ലംഘിക്കാനോ ഉള്ള ഇറാന്റെ ശ്രമങ്ങൾ വെറും ദിവാസ്വപ്നം മാത്രമാണെന്ന് യു.എ.ഇ പ്രസിഡൻ്റിൻ്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്. മേഖലയിൽ ഇറാൻ നടത്തുന്ന പുതിയ നീക്കങ്ങൾക്കെതിരെ തന്റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.(UAE Diplomatic Adviser Anwar Gargash Slams Iran Over Strait Of Hormuz And Maritime Sovereignty)
ഇറാൻ നടത്തുന്ന ഭീഷണികളും ശത്രുതാപരമായ നിലപാടുകളും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനിന്റെ ആക്രമോത്സുകമായ വാചകക്കസർത്തുകൾക്കും പൊള്ളയായ സൗഹൃദ പ്രകടനങ്ങൾക്കും ഇടയിൽ അവരുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടതായും അദ്ദേഹം വിമർശിച്ചു.
പ്രത്യക്ഷമായ ഇറാൻ അധിനിവേശത്തിന് പിന്നാലെ, തങ്ങൾ നേരിട്ട വ്യക്തമായ സൈനിക പരാജയത്തിൽ നിന്നും പുതിയൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാണ് അവിടുത്തെ ഭരണകൂടം ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ഹോർമുസ് കടലിടുക്കിൽ മേധാവിത്വം സ്ഥാപിക്കാമെന്നോ യു.എ.ഇയുടെ കടൽ അതിർത്തി ലംഘിക്കാമെന്നോ ഉള്ള വ്യാമോഹം നടപ്പിലാകാൻ പോകുന്നില്ലെന്ന് ഗർഗാഷ് വ്യക്തമാക്കി.
Story Summary
Dr. Anwar bin Mohammed Gargash, Diplomatic Adviser to the UAE President, strongly condemned Iranian regional posturing, stating that any attempts to control the Strait of Hormuz or violate UAE maritime sovereignty are mere pipe dreams born out of a clear military defeat. He emphasized that regional trust cannot be restored through empty slogans but through responsible language and respect for neighborly principles.

