Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalകടം വീട്ടാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും മകനും; കൊലപാതകം ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ...

കടം വീട്ടാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും മകനും; കൊലപാതകം ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, നാലു പേർ അറസ്റ്റിൽ | Wife Kills Husband Debt Property Dispute

🎙️ Latest Podcast

ബെൽഗാം: കർണാടകയിലെ ബെൽഗാം ജില്ലയിൽ വസ്തു തർക്കത്തെത്തുടർന്ന് ഭർത്താവിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. ഹിരേനന്ദിഹള്ളി ഗ്രാമത്തിലെ കൽമേഷ് കോട്ടി എന്നയാളാണ് കൊല്ലപ്പെട്ടത് (Wife Kills Husband Debt Property Dispute). കടം വീട്ടാനായി ഭർത്താവിന്റെ പേരിലുള്ള സ്ഥലം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തി.

മഹാശിവരാത്രി ആഘോഷങ്ങൾക്കായി നാട്ടിലെത്തിയ കൽമേഷിനെ പാർട്ടിക്ക് എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. കൽമേഷിന്റെ ഭാര്യ കസ്തൂരി അഞ്ച് വർഷം മുമ്പ് മകളുടെ വിവാഹത്തിനായി സ്വന്തം സഹോദരനിൽ നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കൽമേഷിന്റെ മൂന്ന് ഏക്കർ സ്ഥലം ഈടിന്മേലായിരുന്നു വായ്പ നൽകിയത്. എന്നാൽ സ്ഥലം വിട്ടുനൽകാനോ കടം വീട്ടാനോ കൽമേഷ് തയ്യാറാവാത്തതിനെത്തുടർന്ന് കസ്തൂരിയും സഹോദരൻ മല്ലേഷും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കൽമേഷ് മരിച്ചാൽ സ്ഥലം ഭാര്യയുടെ പേരിലാകുമെന്നും അത് വിറ്റ് കടം വീട്ടാമെന്നുമായിരുന്നു ഇവരുടെ കണക്കുകൂട്ടൽ.

കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മറ്റൊരു വയലിലേക്ക് മാറ്റിയിരുന്നു. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ ഭാര്യ കസ്തൂരി, മകൻ കിരൺ, സഹോദരൻ മല്ലേഷ്, സഹായി മുടുകപ്പ എന്നിവരുടെ പങ്ക് വ്യക്തമായി. നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്ത് ഹിൻഡാൽഗ സെൻട്രൽ ജയിലിലേക്ക് മാറ്റി. കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണിതെന്ന് ബെലഗാവി എസ്.പി. രാമരാജൻ അറിയിച്ചു.

 

Summary: In a shocking case from Karnataka’s Belgaum, a woman allegedly conspired with her son and brother to murder her husband, Kalmesh Koti, over a land dispute.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.