കൊൽക്കത്ത: ഗുജറാത്ത്, അസം മാതൃകയിൽ പശ്ചിമ ബംഗാളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും ബിൽ കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കി. നടന്നുക്കൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ തിങ്കളാഴ്ച തന്നെ യു.സി.സി ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.(West Bengal to implement UCC as Suvendu Adhikari announces bill)
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന് ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം പാലിക്കാനാണ് സർക്കാർ നീക്കം. വ്യാഴാഴ്ച വൈകുന്നേരം ചേർന്ന നിയമസഭാ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച കാര്യങ്ങൾ അന്തിമമാക്കിയതായാണ് സൂചന.
സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ 189-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “യു.സി.സി നടപ്പിലാക്കുന്നതിന് കൃത്യമായ ഒരു നടപടിക്രമമുണ്ട്. ഗുജറാത്തും അസമും സ്വീകരിച്ച അതേ പാത പിന്തുടർന്ന് ബംഗാളും അത് നടപ്പിലാക്കും,” സുവേന്ദു അധികാരി പറഞ്ഞു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം യു.സി.സി നടപടികളുമായി മുന്നോട്ട് പോയിട്ടുണ്ടെന്നും, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മാതൃകയിൽ ബംഗാളിലും ഇത് കൊണ്ടുവരുമെന്നും മന്ത്രിസഭയിലെ ഒരു അംഗം കൂട്ടിച്ചേർത്തു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളിലെ ഏകീകരണമാണ് ഏകീകൃത സിവിൽ കോഡ് ലക്ഷ്യമിടുന്നത്.
Story Summary
West Bengal Chief Minister Suvendu Adhikari has announced that his government will implement the Uniform Civil Code (UCC) in the state, following the legislative procedures established by states like Gujarat and Assam. A UCC Bill is expected to be introduced in the assembly this Monday, fulfilling a key pre-election promise made by the BJP.

