യുപിഐ ഇടപാടുകൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ അബദ്ധത്തിൽ പണം മാറി അയക്കുന്ന സംഭവങ്ങളും വർധിച്ചുവരികയാണ്. എന്നാൽ, അത്തരമൊരു അബദ്ധം പറ്റിയ ഉപഭോക്താവിനെ തേടിപ്പിടിച്ച് പണം തിരികെ നൽകിയ ഒരു കച്ചവടക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം (UPI overpayment refund) മൂന്ന് നേന്ത്രപ്പഴം വാങ്ങിയ ഉപഭോക്താവ് 15 രൂപയ്ക്ക് പകരം 1515 രൂപയാണ് കച്ചവടക്കാരന്റെ അക്കൗണ്ടിലേക്ക് അയച്ചത്.
സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുന്നതിനിടയിൽ തുക ശ്രദ്ധിക്കാതെ ടൈപ്പ് ചെയ്തതാണ് അബദ്ധത്തിന് കാരണമായതെന്ന് ഉപഭോക്താവ് എക്സിൽ കുറിച്ചു. പണം നൽകി പഴവുമായി നടന്നുനീങ്ങിയ ഇദ്ദേഹത്തെ ട്രാഫിക് ബ്ലോക്കിനിടയിലൂടെ ഓടിവന്നാണ് കച്ചവടക്കാരൻ തടഞ്ഞുനിർത്തിയത്. തുക മാറിപ്പോയ വിവരം അറിയിച്ച കച്ചവടക്കാരൻ ഉടൻ തന്നെ ബാക്കി 1500 രൂപ ക്യുആർ കോഡ് സ്കാൻ ചെയ്ത് തിരികെ നൽകുകയും ചെയ്തു. ഇനി പണം നൽകുമ്പോൾ ശ്രദ്ധിക്കണമെന്ന ഉപദേശവും നൽകിയാണ് അദ്ദേഹം മടങ്ങിയത്.
കച്ചവടക്കാരന്റെ സത്യസന്ധതയെ പ്രകീർത്തിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ലോകത്തിന് ഇത്തരത്തിലുള്ള നല്ല മനുഷ്യരെയാണ് ആവശ്യമെന്ന് പലരും കുറിച്ചു. സമാനമായ രീതിയിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങളും സത്യസന്ധരായ മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളും പോസ്റ്റിന് താഴെ കമന്റുകളായി നിറയുകയാണ്. ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധക്കുറവ് മൂലം സംഭവിക്കാവുന്ന വലിയ നഷ്ടങ്ങളിൽ നിന്ന് ഇത്തരം മനുഷ്യരുടെ ഇടപെടലുകൾ വലിയ ആശ്വാസമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
Accidentally paid ₹1515 instead of ₹15 at a fruit shop.
Yesterday evening, while talking with my friends, I bought 3 bananas worth ₹15.
I was distracted in conversation, entered the amount without properly checking the screen, typed the UPI pin, took the fruits, and left.… pic.twitter.com/ioJi9DG5iZ
— SUPERBRO (@Rushu_Tushu) May 6, 2026
Summary: A fruit vendor is receiving widespread praise online for his honesty after returning ₹1500 to a customer who accidentally overpaid via UPI. The customer, distracted during a conversation, mistakenly paid ₹1515 for three bananas instead of ₹15. The vendor chased the customer through traffic to inform them of the mistake and instantly refunded the excess amount.

