HomeNational"യഥാർത്ഥ തൃണമൂൽ ഞങ്ങളാണ്": മമതയ്ക്ക് വെല്ലുവിളിയുമായി വിമത വിഭാഗം; പാർട്ടി ചിഹ്നത്തിനും...

“യഥാർത്ഥ തൃണമൂൽ ഞങ്ങളാണ്”: മമതയ്ക്ക് വെല്ലുവിളിയുമായി വിമത വിഭാഗം; പാർട്ടി ചിഹ്നത്തിനും അവകാശവാദത്തിന് നീക്കം | Trinamool Congress Crisis

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തൃണമൂൽ കോൺഗ്രസിൽ വിമത നീക്കങ്ങൾ ശക്തമാകുന്നു. പാർട്ടിയിലെ വിമത വിഭാഗം തങ്ങളാണ് “യഥാർത്ഥ തൃണമൂൽ കോൺഗ്രസ്” എന്ന് അവകാശപ്പെട്ട് നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ (Trinamool Congress Crisis). തൃണമൂൽ രാജ്യസഭാംഗമായിരുന്ന പ്രകാശ് ചിക് ബരായിക് രാജിവെച്ചതോടെയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്. ഈ ആഴ്ചയ്ക്കിടെ രാജിവെക്കുന്ന മൂന്നാമത്തെ രാജ്യസഭാംഗമാണ് അദ്ദേഹം. നേരത്തെ സുഷ്മിത ദേവും മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റായിയും രാജി പ്രഖ്യാപിച്ചിരുന്നു.

നിലവിൽ തൃണമൂലിന് ലോക്‌സഭയിൽ 28 അംഗങ്ങളും രാജ്യസഭയിൽ 12 അംഗങ്ങളുമാണുള്ളത്. ഇതിൽ ഏകദേശം 20 ലോക്‌സഭാ എംപിമാർ പാർട്ടിയുടെ സംഘടനാ നേതൃത്വത്തിൽ നിന്ന് അകന്ന് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ പാർലമെന്റിൽ പിന്തുണയ്ക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. ഭരണഘടനയുടെ പത്താം ഷെഡ്യൂളായ കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം, നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ മാത്രമേ വിഭജനം നിയമപരമായി അംഗീകരിക്കപ്പെടുകയുള്ളു. നിലവിലെ സാഹചര്യത്തിൽ കുറഞ്ഞത് 19 എംപിമാരുടെ പിന്തുണ ആവശ്യമാണ്. ഈ എണ്ണം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. അതേസമയം, ബിജെപിയുമായി ലയിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് വിമതർ വ്യക്തമാക്കുന്നു. പകരം, സ്വതന്ത്ര പാർലമെന്ററി ഗ്രൂപ്പായി തുടരുകയും എൻഡിഎയുടെ നിയമനിർമാണ അജണ്ടയെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് സൂചന.

വിമത വിഭാഗം ലോക്‌സഭാ സ്പീക്കർക്കും പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർക്കും മുന്നിൽ തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദവുമായി അപേക്ഷ നൽകാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ഇതോടൊപ്പം പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ അവകാശം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാനാണ് നീക്കം. മമത ബാനർജിയും അഭിഷേക് ബാനർജിയും പാർട്ടി ഭരണഘടന ലംഘിച്ചാണ് നിരവധി തീരുമാനങ്ങൾ എടുത്തതെന്ന ആരോപണവും വിമതർ ഉന്നയിക്കാനാണ് സാധ്യത. പാർട്ടി ഭരണഘടന പാലിക്കാതെയാണ് സംഘടന മുന്നോട്ട് പോകുന്നതെന്ന വാദം ഉയർത്തി നിയമപരമായ പോരാട്ടം ശക്തമാക്കാനാണ് അവരുടെ പദ്ധതി.

ശിവസേന, എൻസിപി, ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവയിലെ വിഭജന കേസുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വിധികളെ മാതൃകയാക്കിയാണ് വിമതരുടെ നീക്കം. ഈ കേസുകളിലെ പോലെ തന്നെ തങ്ങളാണ് യഥാർത്ഥ പാർട്ടിയെന്ന് തെളിയിക്കാനാണ് ശ്രമം. വിമത വിഭാഗത്തിന്റെ അവകാശവാദം അംഗീകരിക്കപ്പെടുകയാണെങ്കിൽ അവരുടെ എംപി പദവികൾ നിലനിർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണവും പാർട്ടി ചിഹ്നവും സംബന്ധിച്ച് ദീർഘമായ നിയമപോരാട്ടത്തിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Summary: A rebel faction within the Trinamool Congress is reportedly preparing to challenge Mamata Banerjee’s leadership by claiming it is the “real” Trinamool Congress. With around 20 Lok Sabha MPs said to be backing the move, the group plans to seek recognition from the Speaker and the Election Commission, potentially triggering a major legal and political battle over the party’s identity and election symbol.

WhatsApp Channel Banner

Latest updates

നീറ്റ് ചോർച്ച: നിരാഹാരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന് മുന്നിൽ നിബന്ധന...

ന്യുഡൽഹി: നീറ്റ് (sonam wangchuk hunger strike neet) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ ഉപാധികൾ വച്ച് പ്രമുഖ...

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത്...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിലും, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതിലും പ്രകടിപ്പിച്ച് നാളെ സംസ്ഥാന...

കെ.എസ്.ആർ.ടി.സി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് നാളെ മുതൽ;...

തിരുവനന്തപുരം: സ്ത്രീകൾക്ക് സുരക്ഷിത രാത്രികാല യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി (KSRTC pink bus service) പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന 'പിങ്ക് ബസ്' സർവീസുകൾക്ക് നാളെ തുടക്കമാകും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ (തമ്പാനൂർ) വെച്ച്...

ബെംഗളൂരുവിൽ വയോധികയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളി;...

ബെംഗളൂരു: അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച് ബൈക്കിൽ കൊണ്ടുപോയി തടാകത്തിൽ തള്ളിയ 21-കാരൻ അറസ്റ്റിൽ (Bengaluru suitcase murder case). സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യുന്നതിനാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക...

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ആസിഫ് അലി; നീരജ് മാധവും...

കൊച്ചി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ആസിഫ് അലി (Asif ali student protest delhi). തന്റെ ഇൻസ്റ്റഗ്രാം (Instagram) അക്കൗണ്ടിലൂടെയായിരുന്നു ആസിഫ് അലിയുടെ പ്രതികരണം....

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...