കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തന്ത്രപ്രധാനമായ ഫാൾട്ട നിയോജക മണ്ഡലത്തിൽ മുഴുവൻ ബൂത്തുകളിലും റീപോളിങ് നടക്കാനിരിക്കെ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി അപ്രതീക്ഷിതമായി നാമനിർദ്ദേശ പത്രിക പിൻവലിച്ചു. വോട്ടെടുപ്പിന് കൃത്യം രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ടി.എം.സി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ ആണ് മത്സരരംഗത്തുനിന്ന് നാടകീയമായി പിന്മാറിയത്.(TMC Candidate Jahangir Khan Withdraws Nomination Ahead Of Falta Constituency Repoll West Bengal)
ഫാൾട്ടയിൽ കൂടുതൽ വികസനം ആവശ്യമാണെന്നും അതിനായി മുഖ്യമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതുമാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്നുമാണ് ജഹാംഗീർ ഖാന്റെ വിശദീകരണം. എന്നാൽ സ്ഥാനാർത്ഥിയുടെ ഈ അടിയന്തര നീക്കം തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഞാൻ ഫാൾട്ടയുടെ മകനാണ്. ഫാൾട്ട മണ്ഡലത്തെ സമാധാനപരവും ആരോഗ്യപരവും മികച്ചതുമാക്കുകയാണ് എന്റെ ലക്ഷ്യം. ഇവിടെ എനിക്ക് കൂടുതൽ വികസനം വേണം. ഒരു സുവർണ്ണ ഫാൾട്ടയാണ് എന്റെ സ്വപ്നം. അതിനുവേണ്ടിയാണ് നമ്മുടെ മുഖ്യമന്ത്രി ഫാൾട്ടയുടെ വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് ഈ റീപോളിംഗിൽ നിന്ന് ഞാൻ സ്വയം പിന്മാറുകയാണ്, ജഹാംഗീർ ഖാൻ പറഞ്ഞു.
വോട്ടെടുപ്പിന്റെ തൊട്ടുമുമ്പുള്ള സ്ഥാനാർത്ഥിയുടെ ഈ പിന്മാറ്റം തൃണമൂൽ കോൺഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ജഹാംഗീർ ഖാൻ ഫാൾട്ടയിൽ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ടി.എം.സി വക്താവ് അരൂപ് ചക്രബർത്തി പ്രതികരിച്ചെങ്കിലും, പത്രിക പിൻവലിക്കാനുണ്ടായ യഥാർത്ഥ കാരണം പാർട്ടിക്ക് വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
In a major setback for the Trinamool Congress (TMC), its candidate Jahangir Khan unexpectedly withdrew his nomination just two days before the scheduled repoll in the Falta Assembly constituency. While Khan claimed he withdrew to support the Chief Minister’s special development package for Falta, the TMC leadership admitted they were unaware of his decision, leaving the field open for BJP, Congress, and CPM candidates in the May 21 repoll.

