Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeNationalതമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം നാളെ: വിജയ്‌ക്ക് കടുത്ത മുന്നറിയിപ്പുമായി CPM | Tamil...

തമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം നാളെ: വിജയ്‌ക്ക് കടുത്ത മുന്നറിയിപ്പുമായി CPM | Tamil Nadu Cabinet

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മുന്നണിയിൽ രാഷ്ട്രീയ നാടകങ്ങളും ഭിന്നതയും രൂക്ഷമാകുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 10 ടി.വി.കെ എം.എൽ.എമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പ്രതിനിധികളും പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. (Tamil Nadu Cabinet Expansion Vijay TVK Government CPM Warns Over AIADMK Inclusion)

എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ മന്ത്രിസഭയുടെ ഭാഗമാക്കിയാൽ വിജയ് സർക്കാരിന് നൽകുന്ന പിന്തുണ ഇടതുപക്ഷം പിൻവലിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം കടുത്ത മുന്നറിയിപ്പ് നൽകി. ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും എതിരായ ജനവിധിയാണ് സംസ്ഥാനത്തുണ്ടായതെന്നും, അതിനെ അട്ടിമറിച്ച് അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സി.പി.എമ്മിന്റെ ഇതേ നിലപാട് തന്നെയാണ് തങ്ങൾക്കുമുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യനും വ്യക്തമാക്കിയിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പും നിയമക്കുരുക്കുകൾക്കുള്ള സാധ്യതയും മുൻനിർത്തി അണ്ണാ ഡി.എം.കെ എം.എൽ.എമാരെ നാളത്തെ വിപുലീകരണത്തിൽ ഉൾപ്പെടുത്തിയേക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്നത്. നിലവിൽ എ.ഐ.എ.ഡി.എം.കെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടി.വി.കെ നേതാവും മന്ത്രിയുമായ ആധവ് അർജുന വ്യക്തമാക്കി.

Story Summary

Tensions rise in Tamil Nadu’s ruling coalition ahead of Chief Minister Vijay’s TVK government cabinet expansion. While 10 TVK and 2 Congress MLAs are set to take the oath, the CPM and CPI have threatened to withdraw support if AIADMK is included in the ministry, forcing TVK to put AIADMK’s induction on hold.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.