Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeNationalശിവസേന (UBT)യിലെ 6 എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക്: പാർട്ടിയിൽ...

ശിവസേന (UBT)യിലെ 6 എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക്: പാർട്ടിയിൽ നാടകീയ രംഗങ്ങൾ | Shiv Sena UBT split

🎙️ Latest Podcast

മുംബൈ: ശിവസേന (യു ബി ടി )യിൽ വലിയ പ്രതിസന്ധിക്ക് വഴിതുറന്നുകൊണ്ട് ആറ് എംപിമാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുന്നു. ഇതോടെ ഷിൻഡെ പക്ഷത്തിന്റെ ലോക്‌സഭയിലെ അംഗബലം 7-ൽ നിന്ന് 13 ആയി ഉയരും. മഹാരാഷ്ട്ര മന്ത്രിയും ശിവസേന എംഎൽഎയുമായ പ്രതാപ് സർനായിക്കാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.(Shiv Sena UBT split 6 MPs join Eknath Shinde faction)

എംപിമാർ തങ്ങളുടെ തീരുമാനം വ്യക്തമാക്കി ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലാസാഹേബ് താക്കറെയുടെ ആശയങ്ങൾ പിന്തുടരുന്നവരാണ് ഷിൻഡെ പക്ഷത്തേക്ക് എത്തുന്നതെന്ന് വിശേഷിപ്പിച്ച സർനായിക്, ഇതിനെ ‘ഓപ്പറേഷൻ ടൈഗർ’ എന്നാണ് വിളിച്ചത്. എംപിമാരായ ഓംരാജെ നിംബാൽക്കർ, നാഗേഷ് അഷ്ടികർ എന്നിവർ യുബിടി സേനയിൽ നിന്ന് പിരിഞ്ഞതായി ഔദ്യോഗികമായി അറിയിച്ചു.

പാർട്ടി വിടുന്ന എംപിമാർ തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ച് ജനവിധി തേടാൻ ധൈര്യമുണ്ടെങ്കിൽ മത്സരിക്കണമെന്ന് ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു. പണം വാങ്ങി കൂറുമാറിയവരാണ് ഇവരെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി നേതൃത്വത്തിന് തങ്ങളിലുള്ള വിശ്വാസമില്ലായ്മയും, സീനിയർ നേതാക്കൾ ഉപയോഗിച്ച കടുത്ത ഭാഷയുമാണ് വിട്ടുപോകാൻ പ്രേരിപ്പിച്ചതെന്ന് നാഗേഷ് അഷ്ടികർ ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി. അച്ചടക്ക ലംഘനം ആരോപിച്ച് നാഗേഷ് അഷ്ടികറിന്റെ മകൻ കൃഷ്ണ പാട്ടീലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സഞ്ജയ് റാവത്ത് അറിയിച്ചു.

മഹാരാഷ്ട്രയിലുടനീളം വൻ പ്രചാരണ പരിപാടികൾക്ക് ഉദ്ധവ് താക്കറെ തയ്യാറെടുക്കുകയാണ്. വിമത എംപിമാരുടെ മണ്ഡലങ്ങളിൽ ഉൾപ്പെടെ സന്ദർശനം നടത്തുമെന്ന് സഞ്ജയ് റാവത്ത് അറിയിച്ചു. ജൂൺ 27-ന് യവത്മാൽ, വാഷിം എന്നിവിടങ്ങളിൽ നിന്നാണ് താക്കറെയുടെ പ്രചാരണം തുടങ്ങുന്നത്. ശിവസേനയിലെ ഈ പുതിയ രാഷ്ട്രീയ നീക്കം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ അനിശ്ചിതത്വത്തിന് വഴിവെച്ചിരിക്കുകയാണ്.

Story Summary

The Shiv Sena (UBT) faces a significant split as six of its MPs are set to join the Eknath Shinde-led Shiv Sena, increasing the latter’s strength in the Lok Sabha. Uddhav Thackeray has challenged the defectors to resign and face fresh elections, while the rebels cite a “lack of trust” and harsh treatment by senior leadership as the primary reasons for their departure.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.