ജയ്പൂർ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭയിലെ നിലവിലുള്ള എം.പിമാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി സർക്കാർ 262 കോടിയിലധികം രൂപ ചിലവഴിച്ചതായി വിവരാവകാശ (RTI) രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 151 കോടിയിലധികം രൂപയും യാത്രകൾക്കും അലവൻസുകൾക്കുമായി മാത്രമാണ് ചിലവിട്ടത്.(Rajya Sabha MP salary RTI report, Over Rupees 262 Crore Spent On Rajya Sabha MPs Salary And Allowances In Two Years)
ചന്ദ്രശേഖർ ഗൗർ എന്ന വ്യക്തി നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് രാജ്യസഭാ സെക്രട്ടേറിയറ്റ് നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ അംഗങ്ങൾക്കായി 98 കോടി രൂപ ചിലവഴിച്ച സ്ഥാനത്ത്, 2025-26 വർഷത്തിൽ ഇത് 163 കോടി രൂപയായി കുത്തനെ ഉയർന്നു. ഒറ്റവർഷം കൊണ്ട് 65 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ആഭ്യന്തര-വിദേശ യാത്രകൾ, ഓഫീസ് ചിലവുകൾ, മെഡിക്കൽ ബില്ലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ തുക.
2024-25 സാമ്പത്തിക വർഷം: ശമ്പളം – 25.71 കോടി രൂപ, മെഡിക്കൽ ബില്ലുകൾ – 8.2 കോടി രൂപ, യാത്രാ ചിലവുകൾ – 24.99 കോടി രൂപ, അലവൻസുകൾ – 33.33 കോടി രൂപ.
2025-26 സാമ്പത്തിക വർഷം: ശമ്പളം – 44.6 കോടി രൂപ, മെഡിക്കൽ ബില്ലുകൾ – 9.6 കോടി രൂപ, യാത്രാ ചിലവുകൾ – 36 കോടി രൂപ, അലവൻസുകൾ – 58.78 കോടി രൂപ.
ശമ്പളം, അലവൻസുകൾ, യാത്രകൾ, ഓഫീസ് ചിലവുകൾ എന്നിവയ്ക്ക് പുറമെ പ്രിന്റിംഗ് ആൻഡ് പബ്ലിക്കേഷൻ, ഡിജിറ്റൽ ഉപകരണങ്ങൾ, ഇന്ധനം, അറ്റകുറ്റപ്പണികൾ, സബ്‌സിഡികൾ ഉൾപ്പെടെ 21 വിഭാഗങ്ങളിലായാണ് രാജ്യസഭാ എം.പിമാർക്ക് ഫണ്ട് അനുവദിക്കുന്നത്.
Story Summary
An RTI reply from the Rajya Sabha Secretariat revealed that over Rs 262 crore was spent on the salaries, allowances, and facilities of sitting Rajya Sabha MPs during the financial years 2024-25 and 2025-26. The expenditure saw a significant surge from Rs 98 crore in 2024-25 to Rs 163 crore in 2025-26, with over Rs 151 crore dedicated to travel expenses and allowances alone.


