Pahalgam Terror Attack. സംഭവത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരാക്രമണത്തിന് ഒരു വാരം മുൻപേ ഗൂഢാലോചന ആരംഭിച്ചിരുന്നതായി കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു.(Pahalgam Terror Attack NIA Investigation Report)
കഴിഞ്ഞ വർഷം ജൂലൈ 28-ന് ശ്രീനഗറിന് സമീപമുള്ള ദച്ചിഗം വനമേഖലയിൽ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന സൈനിക നീക്കത്തിനിടെ കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ഏപ്രിൽ 15, 16 തീയതികളിൽ ബൈസരൺ പ്രദേശത്തെ ലൊക്കേഷൻ മാപ്പുകൾ ഈ ഫോണുകളിൽ നിന്ന് കണ്ടെടുത്തു.
പാകിസ്ഥാനിലുള്ള ലഷ്കർ-ഇ-ത്വയ്ബ കമാൻഡർ സാജിദ് ജാട്ട് എന്ന ‘അലി ഭായ്’ ആണ് ആക്രമണം ഏകോപിപ്പിച്ചതെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. ഹൈക്കിങ്ങിനായി ഉപയോഗിക്കുന്ന പ്രത്യേക മൊബൈൽ ആപ്പുകൾ വഴി കൃത്യമായ ലൊക്കേഷൻ കോർഡിനേറ്റുകൾ ഭീകരർക്ക് കൈമാറിയത് സാജിദ് ജാട്ടാണ്. ആക്രമണത്തിന് മുന്നോടിയായി ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും പണവും ഇവർക്ക് എത്തിച്ചുനൽകിയിരുന്നു.
ആക്രമണത്തിന് ഒരു ദിവസം മുൻപ്, അതായത് ഏപ്രിൽ 21-ന് ഭീകരർക്ക് ഭക്ഷണവും ഒളിത്താവളവും ഒരുക്കിക്കൊടുത്തതിന് പർവേസ് അഹമ്മദ്, ബഷീർ അഹമ്മദ് ജോത്താഡ് എന്നീ രണ്ട് പ്രാദേശികവാസികളെയും അന്വേഷണസംഘം പ്രതിചേർത്തിട്ടുണ്ട്. സി.സി.ടി.വി ക്യാമറകളുടെ സാന്നിധ്യമില്ലാത്തതും ഉൾപ്രദേശവുമായ ബൈസാറനെ ആക്രമണത്തിനായി ഭീകരർ മനഃപൂർവം തിരഞ്ഞെടുക്കുകയായിരുന്നു. 1,100-ലധികം സാക്ഷികളിൽ നിന്ന് മൊഴിയെടുത്താണ് എൻ.ഐ.എ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
Story Summary
The NIA chargesheet into the 2025 Pahalgam terror attack reveals that the operation was meticulously planned and directed from Pakistan by LeT commander Sajid Jatt. Digital evidence, including GPS coordinates and chat logs recovered from killed terrorists, confirms that the conspiracy was active at least a week before the attack, which claimed 26 lives.

