വിരുദുനഗർ: ഔദ്യോഗിക പരിപാടിക്കിടെ സ്റ്റേജിലെ ഫ്ലെക്സ് ബോർഡിൽ തന്റെ പേര് രണ്ടാമതായി വന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ജെഗദീശ്വരി. വിരുദുനഗറിൽ കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സിലംബം കായിക താരങ്ങൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ജില്ലാ കലക്ടർ സുഗപുത്രയോട് മന്ത്രി പരസ്യമായി കയർത്തത്.(Minister Jegadeeshwari Reprimands District Collector Over Protocol Violation In Virudhunagar)
വേദിയിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡിൽ വ്യവസായ മന്ത്രിയുടെ പേര് ഒന്നാമതായും, സാമൂഹിക ക്ഷേമ-വനിതാ അവകാശ വകുപ്പ് മന്ത്രി ജെഗദീശ്വരിയുടെ പേര് രണ്ടാമതായുമാണ് അച്ചടിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ മന്ത്രി കലക്ടറോട് വിശദീകരണം തേടി. ഈ ജില്ലയുടെ ചുമതലയുള്ള മന്ത്രി താനാണ്, അതിനാൽ തന്റെ പേര് വേണം ആദ്യം വരാൻ. തനിക്ക് ലഭിക്കേണ്ട പരിഗണനയിലുണ്ടായ കുറവ് അംഗീകരിക്കാനാവില്ല എന്ന് മന്ത്രി കലക്ടറോട് തുറന്നടിച്ചു.
പൊതുപരിപാടികളിൽ ചുമതലയുള്ള മന്ത്രിയുടെ പേര് മുൻനിരയിൽ നൽകണമെന്ന കീഴ്വഴക്കം ലംഘിക്കപ്പെട്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പ്രോട്ടോകോൾ ലംഘനം ആരോപിച്ച് കലക്ടറോട് മന്ത്രി സംസാരിച്ചതോടെ പരിപാടി നടന്ന സ്ഥലത്ത് നേരിയ തോതിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നോക്കിനിൽക്കെയായിരുന്നു മന്ത്രിയുടെ പരസ്യമായ ശകാരം.
Story Summary
Tamil Nadu Minister Jegadeeshwari created a scene at a government function in Virudhunagar after noticing her name was placed second on the event banner. Expressing displeasure, she publicly reprimanded the District Collector, insisting that as the minister in charge of the district, her name should have been listed first.

