HomeNationalഅഭിഷേക് ബാനർജി കൊല്ലപ്പെട്ടേനെ, നെഞ്ചിൽ രക്തം കട്ടപിടിച്ചു; ചികിത്സ നിഷേധിക്കാൻ പോലീസ്...

അഭിഷേക് ബാനർജി കൊല്ലപ്പെട്ടേനെ, നെഞ്ചിൽ രക്തം കട്ടപിടിച്ചു; ചികിത്സ നിഷേധിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെന്ന് മമത | Abhishek Banerjee attacked Sonarpur

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ജനറൽ സെക്രട്ടറിയും തന്റെ അനന്തരവനുമായ അഭിഷേക് ബാനർജി എം.പിക്ക് നേരെ ശനിയാഴ്ചയുണ്ടായ അതിക്രമത്തിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി (Abhishek Banerjee attacked Sonarpur). ആക്രമണത്തിൽ അഭിഷേക് കൊല്ലപ്പെടുമായിരുന്നെന്നും കല്ലേറിലും മർദ്ദനത്തിലും അദ്ദേഹത്തിന്റെ നെഞ്ചിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും മമത വെളിപ്പെടുത്തി. പരിക്കേറ്റ അഭിഷേകിന് പ്രമുഖ ആശുപത്രികളിൽ ചികിത്സ നൽകാതിരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ടതായും മമത ഗുരുതര ആരോപണമുന്നയിച്ചു.

ആക്രമണ സമയത്ത് സുരക്ഷാ ജീവനക്കാർ അഭിഷേകിനെ ഹെൽമറ്റ് ധരിപ്പിച്ചത് കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്. കല്ലേറിലും അക്രമത്തിലും വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലുള്ള അഭിഷേകിനെ സി.ടി സ്കാൻ, അൾട്രാസൗണ്ട് (USG) ഉൾപ്പെടെയുള്ള അടിയന്തിര പരിശോധനകൾക്ക് വിധേയനാക്കിയതായും മമത കൊൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഭിഷേക് ബാനർജിയെ ആശുപത്രികളിൽ പ്രവേശിപ്പിക്കരുതെന്ന് ബി.ജെ.പി നേതാക്കളും കൊൽക്കത്ത പോലീസിലെ ഡെപ്യൂട്ടി കമ്മീഷണറും ചേർന്ന് ഡോക്ടർമാരെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം കൊണ്ടുപോയ അപ്പോളോ ആശുപത്രി അധികൃതർ വീട്ടിൽ വിശ്രമിച്ചാൽ മതിയെന്ന് പറഞ്ഞ് മടക്കി അയച്ചു. തുടർന്ന് സമീപിച്ച ബെല്ലെവ്യൂ ആശുപത്രിയിൽ നിന്നും ഇതേ രീതിയിൽ ഒഴിവാക്കാൻ ശ്രമിച്ചു. ആരോഗ്യനില ഗൗരവതരമല്ലെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തെ ഇപ്പോൾ ഇന്റൻസീവ് തെറാപ്പി യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും മമത ചോദിച്ചു.

ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ ഇരയായവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ശനിയാഴ്ച സോനാർപൂരിലെത്തിയപ്പോഴാണ് അഭിഷേക് ബാനർജിക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. പ്രതിഷേധക്കാർ അദ്ദേഹത്തിന് നേരെ മുട്ടകളും കല്ലുകളും എറിയുകയും ബി.ജെ.പി പ്രവർത്തകർ ‘ചോർ ചോർ’ (കള്ളൻ കള്ളൻ) എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സാഹചര്യം വഷളായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഹെൽമറ്റ് ധരിപ്പിച്ചാണ് അഭിഷേകിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ആക്രമണം പൂർണ്ണമായും ബി.ജെ.പി സ്പോൺസർ ചെയ്തതാണെന്ന് അഭിഷേക് ബാനർജിയും മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുൻപ് പ്രതിപക്ഷം ജനാധിപത്യം അട്ടിമറിക്കുകയാണെന്നും അക്രമസമയത്ത് ഒരിടത്തും പോലീസിനെ കാണാനില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അക്രമികൾ തന്നെ വധിക്കാനാണ് ലക്ഷ്യമിട്ടത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സന്ദർശന വിവരം അധികൃതരെ മുൻകൂട്ടി അറിയിച്ചിട്ടും സുരക്ഷയൊരുക്കാൻ പോലീസ് തയ്യാറായില്ല. വിഷയത്തിൽ കൽക്കട്ട ഹൈക്കോടതിയെയും ഗവർണറെയും സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അഭിഷേക് വ്യക്തമാക്കി.

Story Summary: Former Bengal CM Mamata Banerjee strongly reacted to the attack on TMC General Secretary Abhishek Banerjee in Sonarpur, alleging it was a targeted attempt on his life by BJP workers. She claimed that internal chest injuries were sustained and senior police officials pressured hospitals to deny him admission.

WhatsApp Channel Banner

Latest updates

കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടി; കഞ്ചിക്കോട് റെയിൽ കോച്ച്...

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് വികസന...

നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ല; ഇ. ശ്രീധരന്റെ അതിവേഗ റെയിൽ...

ന്യൂഡൽഹി: ‘മെട്രോമാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതി നിലവിലെ മാതൃകയിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി (E Sreedharan High Speed Rail Project). പദ്ധതിയുടെ...

ശബരിമല നെയ്യ് ക്രമക്കേട്: ഗുണനിലവാര വീഴ്ച ദേവസ്വം ബോർഡ്...

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഇതുവരെ ഔദ്യോഗികമായി...

നിസാൻ മോട്ടോർ ഇന്ത്യയ്ക്ക് മിന്നുന്ന വളർച്ച; ജൂലൈയിലെ ആഭ്യന്തര...

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ ജൂലൈ 2026-ൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു (Nissan Motor India July 2026 sales). ആഭ്യന്തര മൊത്തവിൽപ്പനയിൽ കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 218...

‘ഹർജി നിലനിൽക്കെ എന്തിന് തിടുക്കം?’ എസ്. ശ്രീജിത്തിന്റെ ഡിജിപി...

കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നതിൽ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...