ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത-വ്യാപാര കരാർ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് യുകെയിലെ ‘സ്കോച്ച് വിസ്കി അസോസിയേഷൻ’. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടൻ സന്ദർശന വേളയിലാണ് ഈ ചരിത്രപ്രധാനമായ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. തുടർന്ന് ഈ വർഷം യുകെ പാർലമെന്റ് ഇതിന് അംഗീകാരം നൽകിയിരുന്നു.(India UK Trade Agreement Delayed Steel Restrictions Keir Starmer Leadership Challenge)
കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലേക്കുള്ള സ്കോച്ച് വിസ്കിയുടെ ഇറക്കുമതി നികുതി നിലവിലുള്ള 150 ശതമാനത്തിൽ നിന്നും ഒറ്റയടിക്ക് 75 ശതമാനമായി കുറയും. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 40 ശതമാനമായി വീണ്ടും കുറയ്ക്കാനാണ് വ്യവസ്ഥ. ഇത് ബ്രിട്ടീഷ് മദ്യ ഉൽപ്പാദകർക്ക് ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം നൽകും. എന്നാൽ, ജൂലൈ മുതൽ നടപ്പിലാക്കാൻ പോകുന്ന യുകെയുടെ പുതിയ ഉരുക്ക് നികുതി നയം ഇന്ത്യയെ ബാധിക്കുന്നതാണെന്നും, വ്യാപാര ചർച്ചകളിൽ ഇത് ഉൾപ്പെട്ടിരുന്നില്ലെന്നും ഇന്ത്യൻ വാണിജ്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Story Summary
The Scotch Whisky Association has urged the swift implementation of the India-UK Comprehensive Economic and Trade Agreement (CETA), which hits a temporary hurdle over upcoming UK steel import restrictions. While PM Keir Starmer promotes the deal as key to British economic growth, he faces a major leadership challenge within his Labour Party following poor local election results. His rival, Manchester Mayor Andy Burnham, is contesting a crucial by-election, aiming for a parliamentary return to potentially challenge Starmer for the Prime Minister’s post.

