ബെംഗളൂരു: ബെംഗളൂരു സർജാപൂരിന് സമീപമുള്ള മുഗളൂർ തടാകക്കരയിൽ നിന്നും യുവതിയുടേതെന്ന് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയ നാട്ടുകാരാണ് വറ്റിയ തടാകത്തിന് സമീപം തലയോട്ടി ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.(Human skeleton believed to be of a woman found near dried up lake in Bengaluru Sarjapur)
പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിൽ തടാകത്തിലും പരിസരത്തുനിന്നുമായി ചിതറിക്കിടക്കുന്ന നിലയിൽ മറ്റ് അസ്ഥികളും കണ്ടെടുത്തു. തലയോട്ടി, താടിയെല്ല്, കൈകാലുകളിലെ അസ്ഥികൾ എന്നിവയ്ക്ക് പുറമെ കീറിയ ഒരു സാരിയുടെ കഷ്ണവും സ്ത്രീകളുടേതുപോലുള്ള ചെരുപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. താടിയെല്ല് തലയോട്ടിയിൽനിന്ന് വേർപെട്ട നിലയിലായിരുന്നു. മുൻനിരയിലെ അഞ്ച് പല്ലുകൾ കാണാനില്ലാത്ത അവസ്ഥയിലാണ്. കണ്ടെടുത്ത അസ്ഥികൂട ഭാഗങ്ങൾക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പഴക്കമുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുൻപ് തടാകത്തിൽ മുങ്ങിമരിച്ച ആരുടെയെങ്കിലും മൃതദേഹമാകാം ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. വേനൽ കടുത്തതോടെ തടാകത്തിലെ ജലനിരപ്പ് താഴുകയും അസ്ഥികൂടം പുറത്തുവരികയുമായിരുന്നു. സാരിയുടെ അവശിഷ്ടങ്ങൾ ലഭിച്ചതിനെ തുടർന്നാണ് മരിച്ചത് സ്ത്രീയാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
A skeleton believed to be of a woman aged between 25 and 35 was found near a dried up lake in Mugalur near Sarjapur in Bengaluru. Skeletal parts including a skull with missing teeth, jawbone, a torn saree, and footwear were recovered after cattle herders spotted them. The police have registered a case and are checking missing person reports from Karnataka, Tamil Nadu, and Andhra Pradesh to identify the deceased.

