ന്യൂഡൽഹി: ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്ത്. അമേരിക്കയുടെ ഭീഷണികൾക്കു മുന്നിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.(Congress Criticizes PM Modi Over Death Of Indian Sailors In US Attack)
മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ടും അമേരിക്ക ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായിട്ടില്ല. അതിനുപകരം, ഒരു സാമ്രാജ്യത്വ ശക്തിയെപ്പോലെ ഇന്ത്യക്ക് മേൽ ഉത്തരവുകൾ അടിച്ചേൽപ്പിക്കുകയാണ് അവർ. ഈ ഭീഷണിപ്പെടുത്തുന്ന വാക്കുകൾ കേട്ട് ഒരു വിധേയനായ ഭൃത്യനെപ്പോലെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു, രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. മറ്റൊരു സംഭവത്തിൽ ഒമാനിൽ മരിച്ച മറ്റൊരു നാവികന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതിനെയും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ ഓരോ ദിവസവും പണയപ്പെടുത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ദുരന്തം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രധാനമന്ത്രി അനുശോചന സന്ദേശം പോലും നൽകിയിട്ടില്ല. രാജ്യം തലകുനിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചവർ ഇന്ന് ഇന്ത്യയുടെ പരമാധികാരത്തെയും അന്തസ്സിനെയും ലഘൂകരിക്കുകയാണ്. വിദേശനയത്തിൽ ഇന്ത്യൻ പൗരന്മാരുടെ ജീവന് ഒരു വിലയും ഈ സർക്കാർ നൽകുന്നില്ല, ഖാർഗെ പറഞ്ഞു.
Story Summary
The Congress party has launched a sharp attack against Prime Minister Narendra Modi over the death of three Indian sailors in a US attack near the Omani coast. Party leaders Rahul Gandhi and Mallikarjun Kharge accused the government of compromising national sovereignty and remaining silent in the face of American pressure and threats, noting the lack of official condolences for the victims.

