കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതിയിൽ വൻതോതിൽ കൂട്ടിയിട്ടിരുന്ന മണ്ണാണ് കനത്ത മഴയിൽ ഒലിച്ചിറങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.(Wayanad Kalladi Landslide Man Made Disaster Minister T Siddique Blames Konkan Company)
ഇതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്നും നിർമ്മാണച്ചുമതലയുള്ള കമ്പനിക്ക് വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അധികൃതർ നൽകിയ അപകട മുന്നറിയിപ്പുകൾ കമ്പനി പൂർണ്ണമായും അവഗണിക്കുകയായിരുന്നുവെന്നും മന്ത്രി വിമർശിച്ചു.
ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം കുന്നിടിഞ്ഞ് വൻ ദുരന്തമുണ്ടായത്. തുരങ്ക നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ബസിന് മുകളിലേക്കും അവർ വിശ്രമിച്ചിരുന്ന താൽക്കാലിക ഷെഡുകളിലേക്കുമാണ് ടൺ കണക്കിന് മണ്ണും പാറയും ഇടിഞ്ഞുവീണത്. നിലവിൽ നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് അത്യാധുനിക സജ്ജീകരണങ്ങളോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Story Summary
Minister T Siddique termed the massive landslide at the Wayanad-Kalladi tunnel construction site a man-made disaster. He accused the construction firm, Konkan Company, of gross negligence for unscientifically piling up excavated soil and ignoring official hazard warnings. Following the disaster, Chief Minister VD Satheesan ordered ministers and NDRF teams from Meenangadi and Kozhikode to rush to the spot to coordinate rescue operations.

