ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംപിയിൽ വിവാഹ സൽക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേറ്റു (Idukki Wedding Clash). വണ്ടിപ്പെരിയാർ സി.എസ്.ഐ പള്ളിയിൽ വെച്ച് നടന്ന വിവാഹത്തിന് പിന്നാലെയായിരുന്നു സംഭവം. സൽക്കാരം അവസാനിക്കാറായ സമയത്ത് വരന്റെ സഹോദരിയും കുടുംബവും ഭക്ഷണം കഴിക്കാനെത്തി. ഈ സമയം കേറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കിക്കൊണ്ടിരുന്ന മേശയിൽ ഇരിക്കാൻ ഇവർ ശ്രമിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. മറ്റൊരു മേശയിൽ ഇരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടത് ബന്ധുക്കളെ പ്രകോപിപ്പിച്ചു.
വാക്കുതർക്കത്തിനിടെ ബന്ധുക്കളിൽ ഒരാൾ കേറ്ററിംഗ് ഉടമയുടെ മകൻ ജീവയുടെ തലയിൽ പാത്രം കൊണ്ട് അടിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.സംഘർഷത്തിൽ മൂന്ന് കേറ്ററിംഗ് ജീവനക്കാർക്കും വരന്റെ ഭാഗത്തുനിന്നുള്ള അഞ്ച് ബന്ധുക്കൾക്കുമാണ് പരിക്കേറ്റത്. എല്ലാവരും ആശുപത്രിയിൽ ചികിത്സ തേടി.
പരിക്കേറ്റവർ ചികിത്സയിലാണെങ്കിലും സംഭവത്തിൽ ഇരുവിഭാഗവും ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
Story Summary: A clash broke out between the groom’s relatives and catering staff during a wedding reception at Vandiperiyar, Idukki, leaving eight people injured. The dispute started over seating arrangements as the reception was ending. A relative allegedly struck the catering owner’s son with a vessel, leading to a physical fight. Three staff members and five relatives were treated at a hospital, though no formal complaints have been filed yet.

