കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ക്ലിഫ് ഹൗസിലെ വസതിയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്സി വാഹനത്തിന് (ED compensation taxi driver) പൂർണ്ണ നഷ്ടപരിഹാരം നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് ഇ.ഡി കൊച്ചി ഓഫീസിൽ വെച്ച് തുക കൈമാറിയത്. കേടുപാടുകൾ തീർക്കാൻ ഒന്നേമുക്കാൽ ലക്ഷത്തോളം (Rs 1.75 Lakhs) രൂപയാണ് ഇ.ഡി ഉദ്യോഗസ്ഥർ നഷ്ടപരിഹാരമായി നൽകിയത്. ആക്രമണത്തിന് ശേഷം ടാക്സി ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വം നേരത്തെ ഉറപ്പുനൽകിയിരുന്നുവെങ്കിലും പിന്നീട് പാർട്ടി പിൻവാങ്ങുകയായിരുന്നു.
സി.എം.ആർ.എൽ – എക്‌സാലോജിക് (CMRL – Exalogic) കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഉദ്യോഗസ്ഥരെ അക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവർ സഞ്ചരിച്ചിരുന്ന ടാക്സി വാഹനം തകർത്തത്. നിരപരാധിയായ വാഹനാുടമയ്ക്ക് പാർട്ടി നഷ്ടപരിഹാരം നൽകാതിരുന്ന സാഹചര്യത്തിലാണ് ഏജൻസി തന്നെ നേരിട്ട് ഇടപെട്ട് തുക കൈമാറിയത്.
Story Summary: The Enforcement Directorate (ED) provided compensation of around Rs 1.75 lakh to a taxi driver whose vehicle was damaged by CPM workers outside Opposition Leader Pinarayi Vijayan’s residence in Thiruvananthapuram during a search related to the CMRL-Exalogic case.


