Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeKeralaഅങ്കമാലി കിടങ്ങൂരിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു; കെ.എസ്.ഇ.ബി.യുടെയും ഫയർഫോഴ്സിന്റെയും ഇടപെടലിൽ വൻ ദുരന്തം...

അങ്കമാലി കിടങ്ങൂരിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു; കെ.എസ്.ഇ.ബി.യുടെയും ഫയർഫോഴ്സിന്റെയും ഇടപെടലിൽ വൻ ദുരന്തം ഒഴിവായി | Angamaly transformer fire

🎙️ Latest Podcast

കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ജനവാസ മേഖലയിലെ റോഡരികിൽ സ്ഥാപിച്ചിരുന്ന കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറിന് പെട്ടെന്ന് തീപിടിച്ചത് നാട്ടുകാരിൽ വലിയ പരിഭ്രാന്തി പരത്തി (Angamaly transformer fire). കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള തിരക്കേറിയ അരിമ്പിള്ളി കവലയിലെ ട്രാൻസ്ഫോമറിനാണ് ശനിയാഴ്ച രാവിലെ 11.30 ഓടെ തീപിടിച്ചത്. ട്രാൻസ്ഫോർമറിൽ നിന്നും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും കറുത്ത പുകയോടും കൂടിയ വൻ തീപിടുത്തവുമുണ്ടാകുകയായിരുന്നു.

പെട്ടെന്ന് തീ പടരുന്നത് കണ്ടയുടൻ തന്നെ നാട്ടുകാർ ഒട്ടും സമയം കളയാതെ കെ.എസ്.ഇ.ബി. ഓഫീസിൽ വിവരമറിയിച്ചു. സന്ദേശം ലഭിച്ച ഉടൻ തന്നെ കെ.എസ്.ഇ.ബി. ജീവനക്കാർ ഈ ലൈനിലേക്കുള്ള വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിച്ചതിനാൽ സമീപത്തെ വീടുകളിലേക്കും കടകളിലേക്കും തീ പടരാതെ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് അങ്കമാലിയിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം അതിവേഗം സ്ഥലത്തെത്തിയാണ് ഏറെ നേരം പ്രയത്നിച്ച് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്തെ തകരാറിലായ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി. ആരംഭിച്ചിട്ടുണ്ട്.

Story Summary: A major mishap was averted after a KSEB transformer caught fire near the Sri Mahavishnu Temple at Arimpilli Junction in Kidangoor, Angamaly, on Saturday morning. Alert locals immediately informed the KSEB office, which promptly disconnected the power supply to prevent further danger. Fire Force units from Angamaly rushed to the spot and brought the fire under control.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.