വയനാട്: ഷിഗെല്ല ഭീതിയിൽ വയനാട് ജില്ല. അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. നിലവിൽ രോഗം ബാധിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.(Shigella Spreads In Wayanad Five More Cases Confirmed)
രോഗലക്ഷണങ്ങളുമായി 58 കുട്ടികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇതിൽ 30 പേർ ഇതിനോടകം ആശുപത്രി വിട്ടു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ആരോഗ്യവകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ നിന്ന് കുടിവെള്ള സാമ്പിളുകൾ വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തടയുന്നതിന്റെ ഭാഗമായി വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും തട്ടുകടകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. പൊതുജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും പരിസര ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Story Summary
Shigella infection has spread in Wayanad, with five more children testing positive, bringing the total number of confirmed cases to eight. Health authorities are actively monitoring the situation, conducting water chlorination, and testing school water supplies, while the Health Minister has warned of strict action against unhygienic eateries.

